പോർട് ഒാഫ് പ്രിൻസ്: രാജ്യാന്തര മത്സരത്തലേന്ന് ഗോൾകീപ്പറുടെ ദാരുണാന്ത്യം. കുറ സാേവാ ദേശീയ താരമായ ജെഴ്സീന്യോ പീറ്ററാണ് കോൺകകാഫ് നേഷൻസ് ലീഗിൽ ഹെയ്തിക്കെത ിരായ മത്സരത്തലേന്ന് ടീം ഹോട്ടലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 31 വയസ്സായിരുന്നു.
കഴിഞ്ഞ ജൂണിൽ തായ്ലൻഡിൽ നടന്ന കിങ്സ് കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന താരമാണ് ജെഴ്സീന്യോ. സെപ്റ്റംബർ ഏഴിന് ഹെയ്തിക്കെതിരെ കളിച്ച മത്സരത്തിൽ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ജെഴ്സീന്യോക്ക് പകരക്കാരുടെ ബെഞ്ചിലും ഇടമുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച ഹെയ്തിക്കെതിരെ രണ്ടാം മത്സരത്തിനായി പോർട് ഒാഫ് പ്രിൻസിലെത്തിയപ്പോഴായിരുന്നു മരണം കവർന്നത്. ഞായറാഴ്ച രാത്രിയോടെ ഹോട്ടൽ മുറിയിലായിരുന്നു അന്ത്യം. സഹതാരത്തിെൻറ വേർപാടിെൻറ ഞെട്ടലിലാണ് ടീം അംഗങ്ങളെങ്കിലും നേരേത്ത നിശ്ചയിച്ച മത്സരം മാറ്റിവെക്കില്ലെന്ന് കോൺകകാഫ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.