ലണ്ടൻ: ചെൽസി താരം മാർകോസ് അലോൺസോക്ക് മൂന്നു മത്സരങ്ങളിൽ വിലക്കിന് സാധ്യത. സതാംപ്ടണിനെതിരായ മത്സരത്തിൽ അപകടകരമായ രീതിയിൽ ടാക്ലിങ്ങിന് ശ്രമിച്ചതിനാണ് താരത്തിനെതിരെ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
മത്സരത്തിെൻറ 42ാം മിനിറ്റിൽ പിന്നിൽനിന്ന് നടത്തിയ ഫൗളിൽ താരത്തിനെതിരെ റഫറി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മത്സരത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി.
വിലക്ക് വന്നാൽ സ്പാനിഷ് താരത്തിന് എഫ്.എ കപ്പ് സെമിഫൈനലിൽ കളിക്കാനാവില്ല. ചുവപ്പ് കാർഡ് നൽകേണ്ട ഫൗളായിരുന്നുവെന്ന് സതാംപ്ടൺ കോച്ച് മത്സരശേഷം പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.