ബേസൽ: അഞ്ചു തവണ ലോകചാമ്പ്യനും രണ്ടു വട്ടം ഒളിമ്പിക് ജേതാവുമായ ഇതിഹാസതാരം ലിൻ ഡ ാൻ ഒരിക്കൽകൂടി മലയാളി താരം എച്ച്.എസ്. പ്രണോയിക്കു മുന്നിൽ വീണു. ലോക 17ാം നമ്പറും ചാമ് പ്യൻഷിപ്പിൽ 11ാം സീഡുമായ ചൈനീസ് താരത്തെ മൂന്നു സെറ്റ് പോരാട്ടത്തിലാണ് 30ാം റാങ്കുകാ രനും സീഡില്ലാതാരവുമായ പ്രണോയ് രണ്ടാം റൗണ്ടിൽ മലർത്തിയടിച്ചത്. സ്കോർ: 21-11, 13-21, 21-7.
മറ്റൊരു ഇന്ത്യൻ താരം ബി. സായ് പ്രണീതും മൂന്നാം റൗണ്ടിൽ കടന്നു. 16ാം സീഡായ പ്രണീത് 21-16, 21-15ന് ദക്ഷിണ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത ലീ ഡോങ് ക്യൂനെയാണ് തകർത്തത്. ലിൻ ഡാനിനെതിരായ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ജൂണിൽ ആസ്ട്രേലിയൻ ഒാപണിൽ ലിൻ ഡാനിനോട് തോറ്റ പ്രണോയിക്കിത് മധുരപ്രതികാരവുമായി.
2006, 2007, 2009, 2011, 2013 വർഷങ്ങളിൽ േലാക ചാമ്പ്യനും 2005, 17 വർഷങ്ങളിൽ റണ്ണറപ്പുമായിരുന്ന ലിൻ ഡാൻ 2008, 2012 ഒളിമ്പിക്സ് ജേതാവുമാണ്. ആദ്യ ഗെയിമിൽ തുടക്കത്തിൽതന്നെ 10-5െൻറ ലീഡ് കരസ്ഥമാക്കിയ പ്രണോയ് അനായാസം ഗെയിം നേടി. എന്നാൽ, രണ്ടാം ഗെയിമിൽ തിരിച്ചടിച്ച ലിൻ ഡാൻ തുല്യത വരുത്തി. നിർണായകമായ മൂന്നാം ഗെയിമിൽ മികച്ച ഫോമിലായിരുന്ന പ്രണോയ് എതിരാളിക്ക് അവസരം നൽകാെത മത്സരം സ്വന്തമാക്കുകയായിരുന്നു.
നിലവിലെ ജേതാവും ലോക ഒന്നാം നമ്പർ താരവുമായ ജപ്പാെൻറ കെേൻറാ മൊമോട്ടയാണ് പ്രീക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി.
വനിത സിംഗ്ൾസിൽ ഇന്ത്യൻ പ്രതീക്ഷകളായ അഞ്ചാം സീഡ് പി.വി. സിന്ധും എട്ടാം സീഡ് സൈന നെഹ്വാളും ബുധനാഴ്ച രണ്ടാം റൗണ്ട് മത്സരങ്ങൾക്കിറങ്ങും. ആദ്യ റൗണ്ടിൽ ഇരുവർക്കും ബൈ ലഭിച്ചിരുന്നു. പുരുഷ സിംഗ്ൾസിൽ ആദ്യ റൗണ്ട് കടന്ന കെ. ശ്രീകാന്തിനും ബുധനാഴ്ചയാണ് രണ്ടാം റൗണ്ട് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.