ഫ്ലോയ്ഡിന് നീതി വേണം; ജർമൻ മൈതാനങ്ങളിൽ പ്രതിഷേധം അലയടിക്കുന്നു

ബർലിൻ: മത്സരത്തിൻെറ വീറും വാശിക്കുമൊപ്പം രാഷ്ട്രീയപരമായ പല പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെയും കൂടി വേദിയാണ് ഫുട്ബാൾ മൈതാനങ്ങൾ. അമേരിക്കയിലെ പൊലീസുകാരൻെറ വർണവെറിക്കിരയായി മരിച്ച ജോർജ് ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമേരിക്ക കത്തുന്ന വേളയിൽ നിലവിൽ കളമുണർന്ന ജർമൻ മൈതാനങ്ങളിൽ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. 

ജർമൻ ബുണ്ടസ്ലിഗയിലെ നാല് യുവതാരങ്ങളാണ് പൊലീസ് ക്രൂരതക്കെതിരെ കളിക്കളത്തിൽ പരസ്യമായി പ്രതിഷേധമറിയിച്ചത്. ഇംഗ്ലണ്ടിൻെറ 20കാരൻ ജേഡൻ സാഞ്ചോ, മൊറോക്കോയുടെ 22കാരൻ അഷ്റഫ് ഹക്കിമി, ഫ്രാൻസിൻെറ 22കാരൻ മാർകസ് തുറാം എന്നിവരാണ് ഫ്ലോയിഡിൻെറ നീതിക്കായി ശബ്ദമുയർത്തിയ യുവതുർക്കികൾ. ഷാൽക്കെയുടെ യു.എസ് മിഡ്ഫീൽഡറായ വെസ്റ്റോൺ മക്കെനിയാണ് ആദ്യമായി പ്രതിഷേധമറിയിച്ചത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ട്വിറ്ററിലൂടെ പ്രതിഷേധ സമരങ്ങളോട് ഐക്യപ്പെട്ടു.

 

ബൊറൂസിയ ഡോട്ട്മുണ്ട് താരമായ സാഞ്ചൊ പാഡെര്‍ബോണിനെതിരെ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെയാണ് ജഴ്സി ഊരിക്കൊണ്ട് തൻെറ നിലപാട് വ്യക്തമാക്കിയത്. ജഴ്സിക്കുള്ളിലെ ബനിയനിൽ ജോർജ് ഫ്ലോയ്ഡിന് നീതിവേണമെന്ന് കൈപ്പടകൊണ്ട് രേഖപ്പെടുത്തിയത് പ്രദർശിപ്പിച്ചായിരുന്നു സാഞ്ചോയുടെ ആഹ്ലാദ പ്രകടനം. താരത്തിൻെറ പ്രഫഷനൽ കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു അത്. മത്സരത്തിൽ ബൊറൂസിയ 6-1ന് വിജയിച്ചു. ജഴ്സി ഊരിയത് സാഞ്ചോക്ക് റഫറിയുടെ വക മഞ്ഞക്കാർഡ് ലഭിച്ചു. സാഞ്ചോക്ക് മഞ്ഞക്കാർഡ് കിട്ടിയെങ്കിലും ഹക്കിമിയും അടങ്ങിനിന്നില്ല.  85ാം മിനിറ്റിൽ ബൊറൂസിയക്കായി നാലാം ഗോൾ നേടിയ ശേഷം ഹക്കിമിയും സമാനമായ രീതിയിൽ തനിക്കു നൽകാനുള്ള സന്ദേശം വ്യക്തമാക്കി. 

യൂനിയൻ ബർലിനെതിരെ മോൻഷൻഗ്ലാഡ്ബാഹിനായി രണ്ടാം ഗോള്‍ നേടിയ ശേഷമായിരുന്നു ഫ്രഞ്ച് മുന്നേറ്റക്കാരന്‍ മാർകസ് തുറാം ഫ്ലോയിഡിന് മുട്ടുകുത്തിയിരുന്ന് ആദരമര്‍പ്പിച്ചത്. പൊലീസ് അതിക്രമത്തിനും വംശീയ വേർതിരിവിനുമെതിരെ മുൻ സാൻഫ്രാൻസിസ്കോ താരം കോളിൻ കാപർനിക് പുറത്തെടുത്ത പ്രതിഷേധ പ്രകടനത്തിന് സമാനമായിരുന്നു തുറാമിൻെറ പ്രതികരണംധം. മുൻ ഫ്രഞ്ച് താരവും വർണവെറിക്കെതിരെ പ്രചാരണം നടത്തുന്ന വ്യക്തി കൂടിയായ ലിലിയന്‍ തുറാമിൻെറ  മകനാണ് മാര്‍ക്കസ് തുറാം. മത്സരത്തില്‍ മോൻഷൻഗ്ലാഡ്ബാഹ് 4-1ന് ജയിച്ചു. 

അമേരിക്കയിലെ മിനിയേപാളിസിൽ വർണവെറിയനായ പൊലീസുകാരൻ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ജോർജ് േഫ്ലായിഡിന് നീതി വേണമെന്നാവശ്യപ്പെടുന്ന ആംബാൻഡ് അണിഞ്ഞാണ് വെസ്റ്റൺ മകെനീ ബുണ്ടസ്ലിഗയെ പ്രതിഷേധവേദിയാക്കിയത്. ശനിയാഴ്ച രാത്രി വെർഡർ ബ്രമനെതിരെ നടന്ന മത്സരത്തിലായിരുന്നു അമേരിക്കക്കാരൻ കൂടിയായ താരത്തിെൻറ പ്രതിഷേധം. 

തിങ്കളാഴ്ച രാത്രിയാണ് മിനിയപോളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കഴുത്തിൽ കാലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഡെറിക് ഷോവിന് എന്ന പൊലീസുകാരനെതിരെ മൂന്നാം മുറ ഉപയോഗിച്ച് കൊലപാതകം നടത്തിയ കുറ്റം ചുമത്തി. പ്രതികളായ നാലുപൊലീസുകാരെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. 

Tags:    
News Summary - Bundesliga players call for ‘Justice for George Floyd’ in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.