ടോക്യോ: മുൻ ബാഴ്സലോണ താരം ആന്ദ്രെ ഇനിയെസ്റ്റക്ക് ജപ്പാനിൽ വൻ വരവേൽപ്. കറ്റാലന്മാർക്കൊപ്പമുള്ള 16 വർഷത്തെ കരിയർ അവസാനിപ്പിച്ച് ജപ്പാൻ ക്ലബ് വിസെൽ കോബെയിലെത്തിയ താരത്തിനെ 300ലധികം വരുന്ന ആരാധകർ ചേർന്നാണ് സ്വീകരിച്ചത്. പടിഞ്ഞാറൻ ജപ്പാനിലെ കനാസി വിമാനത്താവളത്തിൽ പുലർച്ചെയായിരുന്നു താരം വിമാനമിറങ്ങിയത്. ഇനിയെസ്റ്റക്കൊപ്പം മുൻ ആഴ്സനൽ സ്ട്രൈക്കർ ലൂകാസ് പെഡോൾസ്ക്കിയും കോബെയിൽ പന്തുതട്ടുന്നുണ്ട്. എത്രയും െപട്ടന്ന് ടീമിനോടൊപ്പം ചേരുമെന്നും ആരാധകർക്കായി ജപ്പാൻ ലീഗിൽ മികച്ച കളി പുറത്തെടുക്കാനാവുമെന്നാണ് വിശ്വാസമെന്നും ഇനിയെസ്റ്റ പറഞ്ഞു. ബാഴ്സലോണക്കായി 600ഒാളം മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ ഇനിയെസ്റ്റ 32 കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അത്ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ഫെർണാണ്ടോ ടോറസും ഇൗ സീസണിൽ ജപ്പാൻ ലീഗിലേക്ക് കൂടുമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.