മഡ്രിഡ്: ലാ ലിഗയിൽ കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്സലോണക്ക് വീണ്ടും സമനില. ലീഗിൽ ഒമ്പതാം സ്ഥാനക്കാരായ സെൽറ്റ വിഗോയാണ് ബാഴ്സലോണയെ 2-2ന് സമനിലയിൽ പിടിച്ചുകെട്ടിയത്. കോപ്പ ഡെൽറേ ഫൈനലിൽ സെവിയ്യയെ നേരിടാനുള്ളതിനാൽ ലയണൽ മെസ്സി, ലൂയിസ് സുവാരസ്, പിക്വെ, ഉമിറ്റിറ്റി, ജോർഡി ആൽബ എന്നിവരെ പുറത്തിരുത്തിയാണ് ബാഴ്സലോണ കളത്തിലിറങ്ങിയത്. ഇത് സെൽറ്റ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
പ്രതിരോധം ആടിയുലഞ്ഞ ബാഴ്സക്കെതിരെ ഒമ്പതാം മിനിറ്റിൽതന്നെ സെൽറ്റ മികച്ച അവസരം ഒരുക്കി. എന്നാൽ, ടെർ സ്റ്റീഗെൻറ സേവിങ്ങിനു മുന്നിൽ കറ്റാലന്മാർ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു. 36ാം മിനിറ്റിൽ കുട്ടീന്യോ- പാകോ അൽകെയ്സർ-ഉസ്മാനെ ഡെംബലെ എന്നിവർ ചേർന്ന് നടത്തിയ കൗണ്ടർ അറ്റാക്കിൽ ബാഴ്സ ലക്ഷ്യം കണ്ടു. ഡെംബെലയുടെ ഇടങ്കാലുകൊണ്ടുള്ള ബുള്ളറ്റ് ഷോട്ടാണ് ഗോളായത്. ഇതിന് ആദ്യ പകുതി തന്നെ സെൽറ്റ മറുപടിയും നൽകി. ജോൺ കാസ്േട്രായാണ് (45) ബാഴ്സ വലയിൽ പന്തെത്തിച്ചത്. രണ്ടാം പകുതിയിൽ കുട്ടീന്യോക്ക് പകരം ലയണൽ മെസ്സി കളത്തിലെത്തിയതോടെ ബാഴ്സ ആക്രമണത്തിന് ചൂടുപിടിച്ചു.
64ാം മിനിറ്റിലെ ബാഴ്സയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ പാകോ അൽകെയ്സർ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ, പകരക്കാരനായെത്തിയ സെർജി റോബർേട്ടാക്ക് ചുവപ്പുകാർഡ് ലഭിച്ചത് കറ്റാലന്മാർക്ക് തിരിച്ചടിയായി. എതിരാളികൾ പത്തായി ചുരുങ്ങിയത് 82ാം മിനിറ്റിൽ സെൽറ്റ മുതലെടുത്ത് സമനില പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.