മഡ്രിഡ്: 80ാം മിനിറ്റുവരെ സമനിലയിൽ കുരുങ്ങി തപ്പിത്തടഞ്ഞ അത്ലറ്റികോ മഡ്രിഡിന്, പകരക്കാരനായി കളത്തിലെത്തി അഞ്ചു മിനിറ്റിനിടെ മൂന്നു ഗോൾ നേടി ഫ്രഞ്ച് താരം കെവിൻ ഗമീറോ താരമായപ്പോൾ സ്േപാർട്ടിങ്ങിനെതിരെ ലാ ലിഗയിൽ തകർപ്പൻ ജയം. ഗോളുകളെല്ലാം രണ്ടാം പകുതിയിൽ പിറന്ന മത്സരത്തിൽ 4^1നായിരുന്നു ഡിഗോ സിമിയോണിയുടെ സംഘത്തിെൻറ വിജയം.
ബെൽജിയം സൂപ്പർ താരം യാനിക്ക് കരാസ്കോ 46ാം മിനിറ്റിൽ ഗോൾ നേടി തുടക്കംകുറിച്ചെങ്കിലും രണ്ടു മിനിറ്റിനിടെ സ്പോർട്ടിങ് മനോഹരഗോളിലൂടെ തിരിച്ചടിച്ചു. വിജയഗോൾ പിറക്കാതിരുന്നതോടെ സിമിയോണി തന്ത്രമൊന്ന് മാറ്റിപ്പിടിച്ചു. 62ാം മിനിറ്റിൽ സ്ട്രൈക്കർ ഫെർണാണ്ടോ ടോറസിനെ കളത്തിൽനിന്ന് പിൻവലിച്ച് ഗമീറോയെ ൈമതാനത്തിറക്കി. തീരുമാനം ശരിവെച്ച് താരത്തിെൻറ മൂന്ന് സൂപ്പർ ഗോളുകൾ. 80, 81, 85 മിനിറ്റുകളിലായിരുന്നു ഫ്രഞ്ച് സ്ട്രൈക്കറുടെ ഹാട്രിക്. ജയത്തോടെ അത്ലറ്റികോക്ക് 45 പോയൻറായി. ലാ ലിഗയിലെ മറ്റൊരു മത്സരത്തിൽ ഗ്രനഡ റിയൽ ബെറ്റിസിനെ 4-1ന് തോൽപിച്ചു.
യുവൻറസിനും ജയം
ഇറ്റാലിയൻ ലീഗിൽ യുവൻറസിന് തകർപ്പൻ ജയം. പലർമോയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവൻറസ് ജയിച്ചുകയറിയത്. കൗമാരതാരം പൗലോ ഡിബല രണ്ടു ഗോളും കൗഡിയോ മർച്ചീസിയോ, ഗോൺസാലോ ഹിഗ്വെയ്ൻ എന്നിവർ ഒാരോ ഗോളും നേടി. ഇവൈലോ ചേച്ചോവാണ് പലർമോയുടെ ആശ്വാസ േഗാൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.