യൂറോപ്പ ലീഗ്: എ.സി മിലാനെ മുട്ടുകുത്തിച്ച് ആഴ്സനലിെൻറ പടയോട്ടം

മിലാൻ: യൂറോപ്പ ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിൽ എ.സി മിലാനെ മുട്ടുകുത്തിച്ച് ആഴ്സനലിെൻറ പടയോട്ടം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറ്റാലിയൻ വമ്പന്മാരെ അവരുടെ നാട്ടിൽ ഗണ്ണേഴ്സ് പട തോൽപിച്ചത്. 
ഇംഗ്ലണ്ടിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി വൻ പ്രതിസന്ധിയിലിരിക്കെയാണ് വെങ്ങറും സംഘവും ഇറ്റലിയിലേക്ക് പറന്നത്.

15ാം മിനിറ്റിൽ മെസ്യൂത് ഒാസിലിെൻറ ഉഗ്രൻ പാസിൽ ഹെൻറിക് മിഖത്ര്യാനാണ് ആദ്യം മിലാെൻറ വല കുലുക്കിയത്. ആദ്യ പകുതിക്ക് തൊട്ടു മുെമ്പ(45) ആരോൺ റംസിയും ഗോൾ നേടിയതോടെ ഹോം ഗ്രൗണ്ടിൽ മിലാൻ വിയർത്തു. ഇത്തവണയും ഒാസിൽ തന്നെയാണ് ഗോളിന് വഴിയൊരുക്കിയത്. 

മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് 3-0ത്തിന് ലോകോമോട്ടീവ് മോസ്കോയെ തോൽപിച്ചു. സോൾ നീഗസ് (22), ഡീഗോ കോസ്റ്റ (47), കോക്കെ (90) എന്നിവരാണ് ഗോൾ നേടിയത്. ബെറൂസിയ ഡോർട്മുണ്ട് 2-1ന് ഒാസ്ട്രിയൻ ക്ലബ് റെഡ്ബുൾ സ്ലേയ്സ്ബർഗിനോട് തോറ്റു. 
Tags:    
News Summary - Arsenal vs AC Milan- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.