ലണ്ടൻ: യൂറോപ ലീഗ് കിരീടവുമായി വിടപറയാമെന്ന ആഴ്സൻ വെങ്ങറുടെ മോഹങ്ങൾക്ക് തിരിച്ചടി. ആദ്യപാദ സെമിയിൽ അത്ലറ്റികോ മഡ്രിഡിനെതിരെ ആഴ്സനലിന് സമനില ( 1-1). പത്ത് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാർഡ് വാങ്ങി ഡിഫൻഡർ സിമെ വിസാക്കോ മടങ്ങിയശേഷം 10 പേരുമായി കളിച്ച അത്ലറ്റികോ നിർണായകമായ എവേ ഗോൾ നേടി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മഡ്രിഡിലേക്ക് വണ്ടി കയറിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 61ാം മിനിറ്റിൽ അലക്സാണ്ടർ ലാകസ്റ്റെയിലൂടെ ഗണ്ണേഴ്സാണ് മുന്നിലെത്തിയത്. 82ാം മിനിറ്റിൽ അേൻറായിൻ ഗ്രീസ്മാൻ സമനില ഗോൾ നേടി. രണ്ടാം സെമിയിൽ ഫ്രഞ്ച് ക്ലബായ മാഴ്സലെ 2^0ത്തിന് സാല്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.