മലാഗ: ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് സ്പെയിനിൽ 21കാരനായ ഫുട്ബാൾ പരിശീലകൻ കോവിഡ് ബാധിതനായി മരിച്ചു. മലാഗയിലെ അത്ലറ്റികോ പോർടാഡ അൽട്ടയുടെ ജൂനിയർ ടീമിനെ പരിശീലിപ്പിക്കുന്ന ഫ്രാൻസിസ്കോ ഗാർസ്യയാണ് മരിച്ചത്.
കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗാർസ്യ രക്താർബുദബാധിതനാണെന്ന് അറിഞ്ഞത്. ഇതുകാരണം കൊറോണ വൈറസിനെതിരെ പൊരുതാൻ ശരീരത്തിനായില്ലെന്നും അല്ലാത്തപക്ഷം രക്ഷപ്പെടുമായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
മലാഗയിൽ കോവിഡ് മൂലം മരിച്ച അഞ്ചു പേരിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഗാർസ്യ. മരിച്ച മറ്റു നാലുപേരും 70 വയസ്സിനു മുകളിലുള്ളവരാണ്. കോവിഡ് മൂലം സ്പെയിനിൽ മരണം 300 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.