ചിറ്റഗോങ്: 14,000ത്തോളം മെതാംഫെറ്റമീൻ മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശിലെ പ്രമുഖ വനിതാ ക്രിക്കറ്റ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ധാക്ക പ്രീമിയർ ലീഗിൽ കളിക്കുന്ന നസ്രീൻ ഖാൻ മുക്തയാണ് പിടിയിലായത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
വി.ഡി.പി സ്റ്റാർ ടീമിൽ കളിക്കുന്ന നസ്രീൻ െതക്കുകിഴക്കൻ സിറ്റിയായ കോക്സ് ബസാറിൽ നടന്ന മത്സരം കഴിഞ്ഞ് ടീം ബസ്സിൽ മടങ്ങും വഴി ചിറ്റഗോങിൽ വച്ച് പൊലീസ് ബസ്സ് നിർത്തിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിൽ പാക്കറ്റുകളിലാക്കിയ നിലയിൽ 14,000ത്തോളം യാബാ ഗുളികകളാണ് കണ്ടെത്തിയത്. മ്യാൻമറിലെ കലാപ ഭൂമിയായ രാഖൈെൻറ അതിർത്തി പ്രദേശത്തിലുള്ള സ്ഥലമാണ് കോക്സ് ബസാർ. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കടത്തിനാണ് നസ്രീന് മേൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.