സെലക്ടമാര്‍ ശ്രീശാന്തിനെ പരിഗണിക്കാതിരിക്കില്ല  –ടി.സി. മാത്യു

കൊച്ചി: ക്രിക്കറ്റ് മൈതാനത്തെ  നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡൻറും ബി.സി.സി.ഐ വൈസ് പ്രസിഡൻറുമായ ടി.സി. മാത്യു. ശ്രീശാന്തിന് അനുകൂലമായ ഹൈകോടതി വിധിയിൽ സന്തോഷമുണ്ട്. ഏറ്റവും പ്രധാനകാര്യം അദ്ദേഹത്തിന് ക്രിക്കറ്റിലേക്ക് മടങ്ങി വരാനാകുമെന്നതാണ്. ബി.സി.സി.ഐയില്‍നിന്ന് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 

പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇത് നീങ്ങും.  മികച്ച പ്രകടനം നടത്തിയാല്‍ സെലക്ടമാര്‍ ശ്രീശാന്തിനെ പരിഗണിക്കാതിരിക്കില്ല. ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചു ഫിറ്റ്‌നസും മറ്റും നേടിയെടുക്കണം. അതേസമയം, അപ്പീലുമായി ബി.സി.സി.ഐ സുപ്രീംകോടതിയെ സമീപിച്ചാല്‍ പ്രശ്‌നമാകും. ബി.സി.സി.ഐ ഇതിന് മുതിരില്ലെന്നാണ് തെൻറ വിശ്വാസമെന്നും മാത്യു പ്രത്യാശ പ്രകടിപ്പിച്ചു.
Tags:    
News Summary - tc mathew support sreesanth-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.