ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ദക്ഷിണമേഖല റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളത്തിന് തോല്‍വി. അയല്‍ക്കാരായ തമിഴ്നാടിനോട് അഞ്ചു വിക്കറ്റിനായിരുന്നു കീഴടങ്ങല്‍. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ തമിഴ്നാട് 18.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും (3) വിഷ്ണു വിനോദും (19) എളുപ്പത്തില്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സചിന്‍ ബേബി (53) ആണ് കേരള ബാറ്റിങ്ങിനെ രക്ഷിച്ചത്. രോഹന്‍ പ്രേം (7), സഞ്ജു സാംസണ്‍ (6), ജലജ് സക്സേന (22), റൈഫി (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. മറുപടി ബാറ്റിങ്ങില്‍ ബാബ അപരാജിത് (51 നോട്ടൗട്ട്) തമിഴ്നാടിനെ ജയത്തിലേക്ക് നയിച്ചു. വിജയ് ശങ്കര്‍ 18 റണ്‍സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.