തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ടി-ട്വൻറി ക്രിക്കറ്റ് ടൂര്‍ണമെൻറിൽ ആദ്യമത്സരത് തിനിറങ്ങിയ കേരളത്തിന് തോൽവിയോടെ തുടക്കം. തുമ്പ സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ 37 റൺസിനാണ് തമിഴ്നാടിനോട് ആതിഥേയർ അടിയറവ് പറഞ്ഞത്. സ്കോർ തമിഴ്നാട് 174/5, കേരളം 137/8. p>
ടോസ് നേടിയ കേരള ക്യാപ്റ്റൻ റോബിൻ ഉത്തപ്പ തമിഴ്നാടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു റൺസെടുത്ത ഇന്ത്യൻ താരം മുരളി വിജയിയെ കെ.എം. ആസിഫിെൻറ കൈകളിലെത്തിച്ച് ബേസിൽ തമ്പിയാണ് ശത്രുപാളയത്തിൽ ആദ്യ വെടിപൊട്ടിച്ചത്. തൊട്ടുപിറകെ കെ.എം. ആസിഫ് എൻ. ജഗദീശനെ (എട്ട്) മടക്കി. എന്നാൽ, മൂന്നാം വിക്കറ്റിൽ ക്രീസിൽ കൈകോർത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും (33) അപരജിത്ത് ബാബയും (35) തമിഴ്നാട്ടിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു.
ഇന്ത്യൻ താരം വിജയ് ശങ്കർ (25) റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് സലീമിെൻറയും (11 പന്തിൽ 34) മസൂദ്ഖാെൻറ (28) തട്ടുപൊളിപ്പൻ പ്രകടനമാണ് തമിഴ്നാടിെന 174 റൺസിലേക്ക് എത്തിച്ചത്. കേരളത്തിനായി ബേസിൽ തമ്പി നാല് ഓവറിൽ 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഉത്തപ്പയെ (ഒമ്പത്) നഷ്ടമായി. രോഹൻ കുന്നുമൽ (34), സച്ചിൻ ബേബി (32), വിഷ്ണു വിനോദ് (24) എന്നിവർ തട്ടിയും മുട്ടിയും കരപിടിക്കാൻ നോക്കിയെങ്കിലും അവസാന ഓവറുകളിൽ തമിഴ്നാട് ബൗളർമാർ ആഞ്ഞടിച്ചതോടെ 20 ഓവറിൽ എട്ടിന് 137 റൺസെടുക്കാനെ കേരളത്തിന് കഴിഞ്ഞുള്ളൂ.
തമിഴ്നാടിനായി നടരാജന്, ജി. പെരിയസാമി എന്നിവർ മൂന്നും അശ്വിൻ മുരുകുൻ, മുഹമ്മദ് സലീം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഗ്രീൻഫീൽഡിൽ നടന്ന മത്സരങ്ങളിൽ രാജസ്ഥാൻ 97 റൺസിന് മണിപ്പൂരിനെയും വിദർഭ ഒമ്പത് വിക്കറ്റിന് തൃപുരയെയും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.