വിശാഖപട്ടണം: മുഷ്താഖ് അലി ട്രോഫി ട്വൻറി20 ക്രിക്കറ്റിൽ തുടർ തോൽവികളിൽ കിതച്ച കേരളത്തിന് ഒടുവിൽ ആശ്വാസജയം. ഗോവക്കെതിരായ മത്സരത്തിൽ ഒമ്പതു വിക്കറ്റിനാണ് േകരളം ജയിച്ചത്. ആദ്യം ബാറ്റുചെയ്ത ഗോവ 20 ഒാവറിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.
44 പന്തിൽ 64 റൺസെടുത്ത സംഞ്ജു വി. സാംസണിെൻറ ബാറ്റിങ് പ്രകടനത്തിലാണ് ഗോവയെ എളുപ്പം മറികടന്നത്. വിഷ്ണു വിനോദിെൻറ (34) വിക്കറ്റുമാത്രമാണ് കേരളത്തിന് നഷ്ടമായത്. രണ്ടാമനായെത്തിയ അരുൺ കാർത്തിക് (37) സഞ്ജുവിന് പിന്തുണ നൽകി.കഴിഞ്ഞ മൂന്ന് മത്സരത്തിലും തോറ്റതോടെ, സൗത്ത് സോണിൽ കേരളത്തിന് നാലു പോയൻറ് മാത്രമാണ്. 12 പോയൻറുമായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
അതിവേഗം കരുൺ
മറ്റൊരു മത്സരത്തിൽ കരുൺ നായർ 48 പന്തിൽ സെഞ്ച്വറിയുമായി െകാടുങ്കാറ്റായപ്പോൾ, തമിഴ്നാടിനെ കർണാടക 78 റൺസിന് തോൽപിച്ചു. സെൻട്രൽ സോണിൽ വിദർഭയും രാജസ്ഥാനുമാണ് 12 പോയേൻറാടെ ആദ്യ സ്ഥാനങ്ങളിൽ. നോർത്ത് സോണിൽ ഡൽഹി, ഹിമാചൽ, പഞ്ചാബ് എന്നിവർ എട്ടു പോയേൻറാടെ മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.