കൊച്ചി: ക്രിക്കറ്റിൽ ആജീവനാന്ത വിലേക്കർപ്പെടുത്തിയതായി നാലുവർഷത്തിനുശേഷം കെ.സി.എ മുഖേന ബി.സി.സി.ഐ ശ്രീശാന്തിന് കത്ത് നൽകി. 2013ലാണ് ബി.സി.സി.ഐ ശ്രീശാന്തിനെ വിലക്കിയത്. ഇതുസംബന്ധിച്ച കത്തിെൻറ കോപ്പി കേരള ക്രിക്കറ്റ് അസോസിയേഷൻമുഖേന കഴിഞ്ഞദിവസം ലഭിച്ചതായി ശ്രീശാന്ത് വ്യക്തമാക്കി. ബി.സി.സി.ഐ വിലക്കിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ശ്രീശാന്തിെൻറ തീരുമാനം. വിലക്കിനെതിരെ ബി.സി.സി.ഐയുടെ താൽക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് കത്ത് നൽകിയിരുന്നു. ഇതിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിച്ചേക്കും. ബി.സി.സി.ഐ എല്ലാ കളിക്കാരോടും ഒരേ നീതി പുലർത്തണമെന്നാണ് ശ്രീശാന്തിെൻറ ആവശ്യം. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ബി.സി.സി.ഐയിൽനിന്ന് ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള അറിയിപ്പ് കെ.സി.എക്ക് ലഭിച്ചത്. ബോർഡില്‍നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെ.സി.എ ശ്രീശാന്തിന് അയച്ചെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
ക്രിക്കറ്റിൽനിന്ന് വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറിൽ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. അന്നത്തെ കത്തിെൻറ പകർപ്പാണ് ഇപ്പോൾ കെ.സി.എക്ക് വീണ്ടും ബി.സി.സി.ഐ അയച്ചതെന്നും ജയേഷ് ജോർജ് വ്യക്തമാക്കി. വിലക്ക് സംബന്ധിച്ച് ബി.സി.സി.ഐയിൽനിന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഞായറാഴ്ച എറണാകുളം ജില്ല ക്രിക്കറ്റ് ലീഗിൽ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. വിലക്ക് നിലനിൽക്കെ എറണാകുളം ജില്ല ക്രിക്കറ്റ് ക്ലബ് ശ്രീശാന്തിനെ കളിപ്പിക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.