േപാർട് ഒാഫ് സ്പെയിൻ: ഇന്ത്യയെ 190ന് എറിഞ്ഞൊതുക്കിയ വിൻഡീസിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. വിൻഡീസ് എയും ഇന്ത്യ എയും തമ്മിലുള്ള രണ്ടാം ടെസ്റ്റിെൻറ രണ്ടാംദിനം മത്സരം അവസാനിക്കുേമ്പാൾ നാലിന് 12 എന്ന നിലയിലാണ് ആതിഥേയർ.
മൂന്നോവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മലയാളി താരം സന്ദീപ് വാര്യരാണ് വിൻഡീസ് മുൻനിരയുടെ മുനയൊടിച്ചത്. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (10), ഷമർ ബ്രൂക്സ് (0), ജോമൽ വാരികൻ (0) എന്നിവരായിരുന്നു സന്ദീപിെൻറ ഇരകൾ. മോണ്ട്കിൻ ഹോഡ്ജിനെ (0) മുഹമ്മദ് സിറാജ് പുറത്താക്കി. ആദ്യ ഇന്നിങ്സിൽ സന്ദീപ് രണ്ട് വിക്കറ്റെടുത്തിരുന്നു. ആറ് വിക്കറ്റ് കൈയിലിരിക്കെ 140 റൺസിന് മുന്നിലാണ് വിൻഡീസിപ്പോൾ.
രണ്ടാംദിനം 243ന് അഞ്ച് എന്ന നിലയിൽ മത്സരം പുനരാരംഭിച്ച വിൻഡീസ് 75 റൺസ് കൂടി ചേർത്ത് 318 റൺസിന് പുറത്തായി. പിറകെ ഒന്നാം ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടു. അഞ്ചിന് 20 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒാപണർ പ്രിയങ്ക് പഞ്ചാലും (58) ശിവം ദുബെയും (79) ആറാം വിക്കറ്റിൽ ചേർത്ത 124 റൺസാണ് ടീമിനെ കരകയറ്റിയത്.
കൃഷ്ണപ്പ ഗൗതം മാത്രമാണ് (18) രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. മായങ്ക് അഗർവാർ നാലു റൺസിനും കെ.എസ്. ഭരത് ഏഴു റൺസിനും ക്യാപ്റ്റൻ ഹനുമ വിഹാരി, അൻമോൽപ്രീത് സിങ്, അഭിമന്യൂ ഇൗശ്വരൻ എന്നിവർ പൂജ്യത്തിനും പുറത്തായി. വിൻഡീസ് ബൗളർമാരിൽ കെമാർ ഹോൾഡർ അഞ്ചു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.