??????? ?????????? ??????? ?????? ??????????? ???????????? ?????? ??????

ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 63 റൺസ് ജയം

ജൊഹാനസ്ബർഗ്: മുള്ളിനെ മുള്ളുകൊണ്ട് എന്നതാണ് വിരാട് കോഹ്ലിയുടെ ശൈലി. പേസർമാർക്ക് നിറഞ്ഞാടാൻ പിച്ചൊരുക്കി കാത്തിരുന്ന ദക്ഷിണാഫ്രിക്കയെ വാണ്ടറേഴ്സിലെ അതേ പിച്ചിൽ കൂട്ടക്കുരുതി നടത്തി ഇന്ത്യക്ക് അഭിമാന ജയം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 177 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.  മൂന്നാം ടെസ്റ്റിൽ 63 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിലെ സമ്പൂർണ പരാജയമെന്ന നാണക്കേട് ഒഴിവാക്കി. മൂന്നു ടെസ്റ്റുകളുടെ പരമ്പര 2-1ന് അവസാനിച്ചു. സ്കോർ: ഇന്ത്യ 187, 247. ദക്ഷിണാഫ്രിക്ക 194, 177. അവസാന മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രോട്ടീസ് മോഹങ്ങളെ വിരാട് കോഹ്ലിയുടെ ബൗളർമാർ തടയിടുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ തകർപ്പൻ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണിൽ തോൽക്കുന്നതിന് കാരണമായത്. 

ജസ്പ്രീത് ബുംമ്രയുടെ ബൗളിൽ ദക്ഷിണാഫ്രിക്കൻ താരം എൽഗറിൻെറ ഹെൽമറ്റിൽ പന്ത് പതിക്കുന്നു.
 


124ന് ഒരു വിക്കറ്റെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്കെയ ഇന്ത്യൻ ബൗളർമാരുടെ കഠിന പരിശ്രമമാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ അവസാന എട്ട് വിക്കറ്റുകൾ 53 റൺസെടുക്കുന്നതിനിടെയാണ് വീണത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കി. മുഹമ്മദ് ഷമി (5/28)ക്ക് പുറമെ ജസ്പ്രീത് ബുംറ (2/57), ഇഷാന്ത് ശർമ (2/31), ഭുവനേശ്വർ കുമാർ (1/29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പരമ്പര 2-1ന് നഷ്ടപ്പെടുത്തിയെങ്കിലും അവസാന മത്സരത്തിലെ വിജയം ഇന്ത്യയുടെ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തെ കാത്തു.
 

ഇന്ത്യൻ ബൗളർമാരുടെ ബൗൺസറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന എൽഗറും അംലയും
 


തലേന്ന് ഒാപണർ െഎഡൻ മാക്രത്തിെൻറ (4) വിക്കറ്റ് നഷ്ടമായെങ്കിലും നാലാം ദിനം ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ഉണർന്നു കളിച്ചു. നാലാം ദിനം കളി വൈകിയായിരുന്നു തുടങ്ങിയത്. ഒൗട്ട് ഫീൽഡ് നനഞ്ഞ് കിടന്നതായിരുന്നു കളി വൈകാൻ കാരണമായത്. ഇന്ത്യൻ ബൗളിങ് നിരയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ മിന്നിയപ്പോൾ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും തോൽവി മണത്തിരിക്കുകയായിരുന്നു ഇന്ത്യ. ഹാഷിം അംല(52) ഡീൻ എൽഗറും (86)ചേർന്ന സഖ്യമാണ് ഇന്ത്യയെ വാണ്ടറേഴ്സിൽ  കുഴക്കിയത്. എൽഗറും അംലയും ചേർന്ന് 119 റൺസാണ് ചേർത്തത്. രണ്ടാം വിക്കറ്റിൽ ഇരുവരും മലപോലെ ഇളക്കമില്ലാതെ ക്രീസിൽ ഉറച്ചപ്പോൾ ഇന്ത്യയുടെ വിജയപ്രതീക്ഷകൾ അസ്തമിച്ചു. അഞ്ചു പേസർമാരെ ഇന്ത്യ മാറിമാറി പരീക്ഷിച്ചിട്ടും ഇൗ മതിൽ പിളർത്താനായില്ല. അംലയും എൽഗറും സൂക്ഷിച്ചാണ് കളിച്ചത്. ഇവരുടെ കൂട്ട്കെട്ട് പൊളിക്കാൻ വിരാട് കോഹ്ലി അടവുകളെല്ലാം പയറ്റിയെങ്കിലും വിജയിച്ചില്ല. പറ്റിയ സമയത്തൊക്കെ ഇരുവരും പന്ത് ബൗണ്ടറി കടത്തി ഇന്ത്യൻ ബൗളർമാരെ ശിക്ഷിക്കുകയും ചെയ്തു.
 

ഇഷാന്ത് ശർമ്മയുടെ പന്തിൽ പുറത്താകുന്ന ഫാഫ് ഡുപ്ലെസിസ്
 



ഒടുവിൽ 51 ഒാവർ നീണ്ട കൂട്ട് ഇശാന്തിെൻറ പന്തിൽ വീണു. ഹാഷിം അംല അർധസെഞ്ച്വറിക്കു പിന്നാലെ പുറത്തായി. ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കൂട്ടത്തകർച്ച. എൽഗാർ ഇളക്കമില്ലാതെ നിലയുറപ്പിച്ചപ്പോൾ മറുപകുതിയിൽ വന്നവർ ഒാരോന്നായി മടങ്ങി. ഇശാന്ത് നൽകിയ ബ്രേക്ക് ബുംറയിലൂടെ മുഹമ്മദ് ഷമി ഏറ്റെടുത്തു. എബി ഡിവില്ലിയേഴ്സ് (6), ഡുെപ്ലസിസ് (2), ഡികോക് (0), ഫിലാൻഡർ (10), പെലുകായോ (0), റബാദ (0), മോർകൽ (0), ലുൻഗി ഗിഡി (4) എന്നിവർ കൊടുങ്കാറ്റിലെന്നപോലെ നിലംപതിച്ചു. രണ്ടിന് 130 എന്ന നിലയിൽനിന്ന് 10ന് 177ലേക്ക് തകർന്നതോടെ ഇന്ത്യയെപ്പോലും ഞെട്ടിച്ച വിജയം പിറന്നു.


 

Tags:    
News Summary - SA v IND 2018 third Test Day 4 - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT