ഹൈദരാബാദ്: ഫൈനൽ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തിൽ മോശമായി പെരുമാറിയതിന് മു ംബൈ ഇന്ത്യൻസ് താരം കീറൺ പൊള്ളാർഡിന് പിഴ. മാച്ച് ഫീയുടെ 25 ശതമാനമാണ് താരം പിഴയൊട ുക്കേണ്ടത്. അവസാന ഒാവറിലായിരുന്നു നാടകീയ രംഗങ്ങൾ.
ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഒാവറിലെ ആദ്യത്തെയും മൂന്നാമത്തെയും പന്തുകൾ വൈഡായെങ്കിലും, പൊള്ളാർഡിെൻറ കാൽ ഒാഫ്സ്റ്റംപ് കടന്നതിനാൽ അമ്പയർ നിതിൻ മേനോൻ വൈഡ് നൽകിയില്ല. ഇതോടെ ക്ഷുഭിതനായ വിൻഡീസ് താരം ബാറ്റ് മുകളിലേക്കെറിയുകയും അടുത്ത പന്ത് നേരിടാതെ മാറിനിൽക്കുകയും ചെയ്തു. അമ്പയർമാർ സംസാരിച്ചശേഷമാണ് കളി തുടർന്നത്.
എന്തുകൊണ്ട് വൈഡായില്ല? പന്ത് ട്രാംലൈൻ (വൈഡ് ബാൾ മാർക്ക്) കടന്നാൽ വൈഡായി മാറും. എന്നാൽ, ബ്രാവോയുടെ പന്ത് വരകടന്നിട്ടും അമ്പയർ വൈഡ് കൊടുത്തില്ലെന്നതാണ് വിവാദം. തീരുമാനത്തിൽ അമ്പയറുടെ വിവേചനാധികാരംകൂടിയുണ്ട്.അതേസമയം, പന്തെറിയുംമുേമ്പ ബാറ്റ്സ്മാെൻറ കാലുകൾ ഒാഫ്സ്റ്റംപും കടന്ന് വശങ്ങളിലേക്ക് മാറിയാൽ ട്രാംലൈൻ അതിനനുസരിച്ച് അകലും. ഞായറാഴ്ച ബ്രാവോ പന്ത് എറിയുംമുേമ്പ പൊള്ളാർഡിെൻറ കാലുകൾ ഒാഫ്സ്റ്റംപ് കടന്നിരുന്നു. അതുകൊണ്ടാണ് ലൈൻ കടന്നിട്ടും അമ്പയർ നിതിൻ മേനോൻ വൈഡ് അനുവദിക്കാതിരുന്നത്. അതേസമയം, ബൗളർ പന്ത് കൈവിട്ടാൽ ബാറ്റ്സ്മാന് നീങ്ങി അടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.