കൊൽക്കത്ത: ‘പിങ്ക് ബാൾ’ ടെസ്റ്റിന് ആവേശം പകരാൻ ഈഡൻ ഗാർഡൻസിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തിന് ഇരട്ടിമധു രമായി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ സംഗമം. സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, മുഹമ്മദ് അസ്ഹറുദ്ദീൻ, വി.വി.എസ്. ലക്ഷ്മൺ, ഹർഭജൻ സിങ് എന്നീ മഹാരഥന്മാരാണ് ഈഡൻ ഗാർഡൻസിൽ വീണ്ടും ഒന്നിച്ചത്.
കളിയുടെ ലഞ്ച് ഇടവേളയിൽ പ്രത്യേക വാഹനത്തിൽ മൈതാനം ചുറ്റി ആരാധകരെ ഇവർ അഭിവാദ്യം ചെയ്തു. ചരിത്രദിനത്തിൽ സചിൻ, കുംബ്ലെ, ലക്ഷ്മൺ, ഹർഭജൻ എന്നീ താരങ്ങൾ ഇൗഡൻ വേദിയായ ഐതിഹാസിക മത്സരങ്ങളായ 1993ൽ വിൻഡീസിനെതിരെ നടന്ന ഹീറോ കപ്പ് ഫൈനലിനെയും 2001ൽ ആസ്ട്രേലിയക്കെതിരെ നടന്ന ‘വെരി വെരി സ്പെഷൽ’ ടെസ്റ്റിനെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഇത്തരമൊരു വേദിയൊരുക്കിയ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയെ താരങ്ങൾ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.