ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് തോല്‍വി. കര്‍ണാടകയുടെ വന്‍ സ്കോറിനെതിരെ ശക്തമായി തിരിച്ചടിച്ചെങ്കിലും 19 റണ്‍സകലെ കേരളം കീഴടങ്ങി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍ (67), കൃഷ്ണപ്പ ഗൗതം (60) എന്നിവര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കര്‍ണാടകക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപണര്‍ ജലജ് സക്സേന (17) അഞ്ചാം ഓവറില്‍ പുറത്താവുമ്പോള്‍ ടീം ടോട്ടല്‍ 39ലത്തെി.
പിന്നാലെയത്തെിയ സഞ്ജു സാംസണ്‍ (8) ഒറ്റയക്കത്തില്‍ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദും (64), രോഹന്‍ പ്രേമും (45നോട്ടൗട്ട്) കേരളത്തെ മുന്നോട്ടുനയിച്ചു. എന്നാല്‍, അവസാന ഓവറുകളില്‍ റണ്‍സൊഴുക്ക് കുറഞ്ഞതോടെ കളി കേരളത്തിന്‍െറ കൈയില്‍നിന്നും വഴുതിപ്പോയി. രോഹന്‍ പിടിച്ചുനിന്നെങ്കിലും മറുതലക്കലത്തെിയ സചിന്‍ ബേബി (13), റൈഫി ഗോമസ് (16), ഇഖ്ബാല്‍ അബ്ദുല്ല (3) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. പി. പ്രശാന്ത് അഞ്ചു റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്നാമത്തെ മത്സരത്തില്‍ കേരളം, ചൊവ്വാഴ്ച ഹൈദരാബാദിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.