ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി അന്തര്‍ സംസ്ഥാന ട്വന്‍റി20 ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് 21 റണ്‍സ് ജയം. ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓപണര്‍ വിഷ്ണു വിനോദിന്‍െറ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഏഴു വിക്കറ്റിന് 175 റണ്‍സെടുത്ത കേരളം ആന്ധ്രയെ ഏഴു വിക്കറ്റിന് 154 റണ്‍സില്‍ പിടിച്ചുകെട്ടി. ബേസില്‍ തമ്പി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യരും വിനോദ് കുമാറും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. റിക്കി ഭുയിയും (48) രവി തേജയും (33) മാത്രമാണ് ആന്ധ്ര നിരയില്‍ പേരാടാനുണ്ടായിരുന്നത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപണര്‍മാരായ വിഷ്ണു വിനോദും ജലജ് സക്സേനയും ആദ്യ വിക്കറ്റില്‍ 7.4 ഓവറില്‍ 66 റണ്‍സാണ് ചേര്‍ത്തത്. 22 റണ്‍സുമായി സക്സേന മടങ്ങിയശേഷം ക്രീസിലത്തെിയ സഞ്ജു വി. സാംസണ്‍ 22 പന്തില്‍നിന്ന് മൂന്നു സിക്സറുകളോടെ 31 റണ്‍സെടുത്തു. രോഹന്‍ പ്രേം (16), സചിന്‍ ബേബി (14), റൈഫി ഗോമസ് (12) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.