ന്യൂയോർക്: പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള സാമ്പ ത്തിക അച്ചടക്കലംഘന ആരോപണം തെളിയിക്കപ്പെട്ടാൽ, കാത്തിരിക്കുന്നത് ഒരു വർഷത്തെ വി ലക്ക്. ഇതുസംബന്ധിച്ച് യൂറോപ്യൻ ഫുട്ബാൾ സമിതിയായ യുവേഫ അന്വേഷണം ത്വരിതപ്പെടുത്തി.
കുറ്റം തെളിയിക്കപ്പെട്ടാൽ മാഞ്ചസ്റ്റർ സിറ്റിക്ക് അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് കളിക്കാനാവില്ലെന്നാണ് സൂചന. പ്രീമിയർ ലീഗ് അധികൃതരിൽനിന്ന് കൂടുതൽ വിവരങ്ങൾ യുവേഫ അച്ചടക്കസമിതി തേടിക്കഴിഞ്ഞു.
അന്താരാഷ്ട്ര ബ്രാൻഡ് കമ്പനികളുമായുണ്ടാക്കിയ സ്പോൺസർഷിപ് കരാറുകൾ മറച്ചുവെച്ചുവെന്നതായിരുന്നു ജർമൻ പത്രത്തിെൻറ കണ്ടെത്തൽ. 2014ൽ സിറ്റിക്കെതിരെ സാമ്പത്തിക അച്ചടക്കലംഘനത്തിന് 49 മില്യൺ പൗണ്ട്(ഏകദേശം 447 കോടി) പിഴ യുവേഫ ഇൗടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.