ബംഗളൂരു: െഎ.പി.എൽ താരലേലത്തിെൻറ രണ്ടാം ദിനത്തിൽ കോടിത്തിളക്കവുമായി ഒാൾറൗണ്ടർ ജയദേവ് ഉനദ്കട്. സൗരാഷ്ട്ര താരത്തെ 11.50 കോടിക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. രണ്ടു ദിവസത്തെ ലേലത്തിൽ ഉയർന്ന വിലയുള്ള രണ്ടാമനായ ഉനദ്കട് ഇന്ത്യക്കാരിൽ ഒന്നാമനുമായി. അഫ്ഗാനിസ്താെൻറ 16കാരൻ മുജീബ് സദ്റാനാണ് ഞെട്ടിച്ചത്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയിട്ട സദ്റാനെ നാലു കോടി എറിഞ്ഞ് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പ് ടീം അംഗമാണ് സദ്റാൻ.
ആദ്യ ദിനം ആർക്കും വേണ്ടാതായ ക്രിസ് ഗെയ്ലിന് രണ്ടാം ദിനം ആദ്യ റൗണ്ടിൽ ആവശ്യക്കാരില്ലായിരുന്നു. ഒടുവിൽ കിങ്സ് ഇലവൻ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടി നൽകി സ്വന്തമാക്കി. െഎ.പി.എല്ലിലെത്തുന്ന ആദ്യ നേപ്പാൾ ക്രിക്കറ്ററായി സന്ദീപ് ലാമിചനെ. ഡൽഹി ഡെയർ ഡെവിൾസ് 20 ലക്ഷത്തിനാണ് 17കാരൻ സ്പിൻ ബൗളറെ സ്വന്തമാക്കിയത്. ആസ്ട്രേലിയൻ പേസ് ബൗളർ ആൻഡ്ര്യൂ ടൈയെ കിങ്സ് ഇലവൻ 7.2 കോടിക്ക് വാങ്ങി.
ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ് ടീമുകൾ 25 കളിക്കാരെ സ്വന്തമാക്കി ടീം നടപടി പൂർത്തിയാക്കി. പഞ്ചാബ് (21), രാജസ്ഥാൻ (23), ബാംഗ്ലൂർ(24) എന്നിവർ ഡ്രാഫ്റ്റിലൂടെ അവശേഷിക്കുന്ന താരങ്ങളെ സ്വന്തമാക്കും. എന്നാൽ, 19 താരങ്ങളെ മാത്രം സ്വന്തമാക്കിയ കൊൽക്കത്തയുടെ പഴ്സ് കാലിയായി.
കഴിഞ്ഞ സീസണിൽ ബംഗളൂരു 12 കോടി മുടക്കിയ ടൈമൽ മില്ലിനെ ആർക്കും വേണ്ട. വിറ്റഴിക്കാത്ത പ്രമുഖർ: ജെയിംസ് ഫോക്നർ, ഒയിൻ മോർഗൻ, കൊറി ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, ഹാഷിം അംല, ട്രാവിസ് ഹെഡ്, ടൈമൽ മിൽ, ലസിത് മലിംഗ, ഡാരൻ ബ്രാവോ, ചേതേശ്വർ പുജാര, റോസ് ടെയ്ലർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.