ന്യൂഡൽഹി: മഴ രണ്ടുതവണ കളിമുടക്കിയ ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹിക്ക് നാലു റൺസ് ജയം. ആവേശം അവസാന പന്തുവരെ തുളുമ്പിനിന്ന മത്സരത്തിൽ, പുതുക്കി നിശ്ചയിച്ച 151 റൺസ് വിജലക്ഷ്യത്തിനു മുന്നിൽ രാജസ്ഥാൻ പൊരുതിയെങ്കിലും നാലുറൺസ് അകലെ പോരാട്ടം അവസാനിച്ചു. സ്കോർ: ഡൽഹി: 196/6(17.1 ഒാവർ) രാജസ്ഥാൻ: 146/5(12 ഒാവർ^വിജയലക്ഷ്യം 151).
ആദ്യം ബാറ്റു ചെയ്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്തിെൻറ വെടിക്കെട്ട്. മത്സരം തുടങ്ങുന്നതിനു മുമ്പ് 18 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ ബൗളർമാർക്കു മുന്നിൽ കൊടുങ്കാറ്റായ പന്ത് 29 പന്തിൽ അടിച്ചുകൂട്ടിയത് 69 റൺസ്. പന്തിനോടൊപ്പം ക്യാപ്റ്റൻ ശ്രേയസ് അയ്യറും(35 പന്തിൽ 50), ഒാപണർ പൃഥ്വി ഷായും (25 പന്തിൽ 47) ആഞ്ഞുവീശിയതോടെ ഡൽഹി ഉയർത്തിയത് 196 റൺസ്. ഇരട്ട സെഞ്ച്വറിയിലേക്ക് ഡൽഹി കുതിക്കവെ, ആദ്യം പുതുക്കിനിശ്ചയിച്ച നിശ്ചിത ഒാവറിനുമുമ്പ് 17.1 ഒാവറിൽ വീണ്ടും മഴയെത്തിയതോടെ, രാജസ്ഥാൻ റോയൽസിന് വിജയലക്ഷ്യം 12 ഒാവറിൽ 151 റൺസാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, ഒടുവിൽ വിവരം ലഭിക്കുേമ്പാൾ, ആറു ഒാവറിൽ 79 റൺസ് എന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസിന് ന്യൂസിലൻഡിെൻറ വെടിക്കെട്ട് താരം കോളിൻ മൺട്രോയെ (0) ആദ്യ ഒാവറിൽതന്നെ നഷ്ടമായെങ്കിലും പൃഥ്വി ഷായുടെയും ക്യാപ്റ്റൻ േശ്രയസ് അയ്യറുടെയും പിന്നാലെ എത്തിയ ഋഷഭ് പന്തിെൻറയും ബാറ്റിങ് കരുത്തിലാണ് ഡൽഹി സ്കോറുയർത്തിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.