ആൻറിഗ്വ: വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 42 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട ത്തിൽ 115 റൺസ് എന്ന നിലയിൽ. തുടക്കത്തിലേ രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു. സ്കോർ 32ൽ നിൽക്കെ ഒാ പണർ ലോകേഷ് രാഹുൽ (13) ജേസൺ ഹോൾഡറിന് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ പകരക്കാരനായി എത്തിയ ചേതേശ്വർ പൂജാര (6) നിലയുറപ്പിക്കും മുേമ്പ അരങ്ങേറ്റക്കാരൻ ഒാഫ് സ്പിന്നർ റഹ്കീം കോൺവാളിെൻറ കന്നി ഇരയായി മടങ്ങി. മായങ്ക് അഗർവാൾ 55 റൺസെടുത്ത് മടങ്ങി. വിരാട് കോഹ്ലിയും (30), അജങ്ക്യ രഹാനെ (0) എന്നിവരാണ് ക്രീസിൽ.
ടോസ് ലഭിച്ച ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിനിറങ്ങിയ അതേ ടീമിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നിലനിർത്തിയപ്പോൾ വിൻഡീസ് നിരയിൽ രണ്ട് പുതുമുഖങ്ങൾക്ക് ക്യാപ്റ്റൻ ഹോൾഡർ അവസരം നൽകി. വിക്കറ്റ് കീപ്പർ ഷായ് ഹോപ് പരിക്കേറ്റ് പുറത്തായ ഒഴിവിൽ ജഹ്മർ ഹാമിൽട്ടണും ഫാസ്റ്റ് ബൗളർ മിഗ്വൽ കമ്മിൻസിനു പകരം കോൺവാളും ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.