ചെന്നൈ: വിൻഡീസ് ബാറ്റ്സ്മാൻമാരുടെ കൈക്കരുത്തിെൻറ ചൂട് ഒരിക്കൽകൂടി ഇന്ത്യൻ ബൗളർമാർക്ക് നന്നായി അനുഭവിച്ചറിഞ്ഞു. ഇന്ത്യയുടെ 288 റൺസ് വിജയലക്ഷ്യം ഷിംറോൺ ഹെറ്റ്മെയറിെൻറയും (139) ഷായ് ഹോപ്പിെൻറയും (102) സെഞ്ച്വറിക്കരുത്തിൽ അനായാസം മറികടന്ന് െവസ്റ്റിൻഡീസ് ഏകദിന പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. 13 പന്തുകൾ ശേഷിക്കേ എട്ടുവിക്കറ്റിനായിരുന്നു കരീബിയൻവിജയം. അടുത്ത മത്സരം ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കും.
വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി ഋഷഭ് പന്തും (71) നാലാം നമ്പറിൽ ഇരിപ്പുറപ്പിച്ച് ശ്രേയസ് അയ്യരും (70) അർധസെഞ്ച്വറികളുമായി തിളങ്ങിയ മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. കേദാർ ജാദവും (40) രോഹിത് ശർമയും (36) മികച്ച സംഭാവനകൾ നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ നായകൻ വിരാട് കോഹ്ലിയും (നാല്) ലോകേഷ് രാഹുലും (ആറ്) സ്കോർ ബോർഡിൽ 25 റൺസായപ്പോഴേക്കും കൂടാരം കയറി. ഇരുവരെയും ഷെൽഡൺ കോട്രലാണ് സല്യൂട്ട് ചെയ്ത് മടക്കിയത്. അയ്യർക്കൊപ്പം ചേർന്ന് രോഹിത്് ടീമിനെ മുന്നോട്ടു നയിച്ചെങ്കിലും അൽസാരി ജോസഫ് കൂട്ടുകെട്ട് പിരിച്ചു. നാലാം വിക്കറ്റിൽ അയ്യരും പന്തും ചേർന്ന് ചേർത്ത 114 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. അഞ്ചാം ഏകദിന ഫിഫ്റ്റിയടിച്ച് അയ്യരും കന്നി അർധസെഞ്ച്വറി നേടി പന്തും മടങ്ങിയ ശേഷം ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞു.
ശേഷം ആറാം വിക്കറ്റിൽ ജാദവും രവീന്ദ്ര ജദേജയും (21) ചേർന്ന് 59 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇരുവർക്കും ശേഷം വാലറ്റക്കാർക്കാർക്കും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യക്ക് സ്കോർ 300ലെത്തിക്കാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.