ക്രൈസ്റ്റ്ചർച്ച്: അണ്ടർ19 ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാെൻറ കുതിപ്പിന് ആസ്ട്രേലിയയുടെ സഡൻ ബ്രേക്ക്. സെമിഫൈനൽ പോരാട്ടത്തിൽ നിലവിലെ ജേതാക്കൾ കൂടിയായ ഒാസീസ് അഫ്ഗാനെ ആറുവിക്കറ്റിന് തോൽപിച്ചു. എതിരാളികളെ 181 റൺസിന് എറിഞ്ഞിട്ട ഒാസീസ് വിജയലക്ഷ്യം എളുപ്പം മറികടക്കുകയായിരുന്നു.
ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ നവീനുൽ ഹഖ് ബാറ്റിങ് തെരഞ്ഞെടുത്തു. കരുത്തുറ്റ പേസ് നിരയുമായെത്തിയ ആസ്ട്രേലിയക്കു മുന്നിൽ അഫ്ഗാൻ ബാറ്റിങ് നിരക്ക് മികച്ച സ്കോർ കണ്ടെത്താൻ ആയില്ല. 21ലെത്തിയപ്പോഴേക്കും ഒാപണർ റഹ്മുല്ലയെ (20) നഷ്ടമായി. പിന്നീടങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. ഇബ്രാഹിം സദ്റാൻ (7), ബഹീർ ഷാ (4), ധർവീഷ് റസൂൽ (2) എന്നീ മുൻനിര ബാറ്റ്സ്മാന്മാർ ഒാസീസ് ബൗളർമാർക്കു മുന്നിൽ മുട്ടുവിറച്ച് മടങ്ങി. മധ്യനിരയിൽ നിസാർ വഹ്ദത്ത് (11), അസ്മത്തുല്ല (1), ക്യാപ്റ്റൻ നവീനുൽ ഹഖ് (8) എന്നിവരും പച്ചപിടിച്ചില്ല. ഇതിനിടക്ക് വിക്കറ്റ് കീപ്പർ ഇഖ്റം അലിയുടെ 80 റൺസ് പ്രകടനമാണ് അഫ്ഗാൻ ടോട്ടൽ 181ലേക്കെത്തിച്ചത്. എന്നാൽ, മൂന്നു തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കു മുമ്പിൽ ഇൗ േടാട്ടൽ മതിയാവില്ലായിരുന്നു.
ചെറിയ വിജയലക്ഷ്യം ഒാസീസ് നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജാക്ക് എഡ്വാഡ്സ് (72), ഇന്ത്യൻ വംശജനായ പ്രേം ഉപൽ (32), ക്യാപ്റ്റൻ ജേസൺ സാൻഗ(26) എന്നിവർ ചേർന്ന് വിജയതീരത്തെത്തിച്ചു. െഎ.പി.എൽ ലേലത്തിൽ കിങ്സ്ഇലവൻ പഞ്ചാബ് നാല് കോടിക്ക് സ്വന്തമാക്കിയ ഒാഫ് സ്പിന്നർ മുജീബ് സദ്റാെൻറ നേതൃത്വത്തിൽ ഒാസീസ് നിരയെ തളക്കാനുള്ള അഫ്ഗാെൻറ ശ്രമങ്ങളൊന്നും ഏശിയില്ല.
സെമിയിൽ തോറ്റതോടെ അഫ്ഗാനിസ്ഥാന് മൂന്നാം സ്ഥാനത്തിനായി മത്സരിക്കണം. ഇന്ത്യ-പാകിസ്താൻ രണ്ടാം സെമിയിൽ തോൽക്കുന്നവരാവും എതിരാളികൾ. ഗ്രൂപ് ‘ഡി’യിൽനിന്ന് ശ്രീലങ്കയെയും അയർലൻഡിനെയും തോൽപിച്ച് രണ്ടാം സ്ഥാനക്കാരായി മുന്നേറിയ അഫ്ഗാൻ ക്വാർട്ടർ ഫൈനലിൽ ന്യൂസിലൻഡിനെയും തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.