കൊൽക്കത്ത: അവസാന ഗ്രൂപ് മത്സരത്തിൽ മണിപ്പൂരി ക്ലബായ ട്രാവു എഫ്.സിയെ 4-1ന് തകർത്ത് ഗോകുലം കേരള ഡ്യൂറൻഡ് കപ്പ് സെമിയിൽ. ഗോകുലത്തിെൻറ ഗോളടിയന്ത്രം ക്യാപ്റ്റൻ മാ ർകസ് ജോസഫ് രണ്ടാം ഹാട്രിക്കുമായി നിറഞ്ഞ മത്സരത്തിൽ സമ്പൂർണ ആധിപത്യവുമായായി രുന്നു കേരള ടീമിെൻറ തേരോട്ടം. മാർകസ് ജോസഫ് ഇതോടെ ടൂർണമെൻറിലെ ഗോൾനേട്ടം എട്ടാക്കി. ടൂർണമെൻറിലെ ടോപ്സ്കോററുമായി. ശനിയാഴ്ച ചെന്നൈയിൻ എഫ്.സി-ട്രാവു എഫ്.സി മത്സരം പ്രതികൂല കാലാവസ്ഥ കാരണം ഉപേക്ഷിച്ചതിനാൽ കളി തുടങ്ങുംമുേമ്പ ഗോകുലം സെമി ഉറപ്പിച്ചിരുന്നു. ഇൗസ്റ്റ് ബംഗാളാണ് സാൾട്ട്ലെയ്ക്കിൽ 21ന് നടക്കുന്ന സെമിയിൽ ഗോകുലത്തിെൻറ എതിരാളികൾ.
ഹൗറ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ഡിയിലെ അവസാന മത്സരത്തിെൻറ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 41ാം മിനിറ്റിൽ ട്രാവു ഗോളി ഗുർപ്രീത് സിങ് ചുവപ്പുകാർഡ്് കണ്ട് പുറത്തായതോടെ ഗോൾവലക്കു മുന്നിലെ വിശ്വസ്തനെ നഷ്ടമായ എതിരാളികൾക്കുമേൽ ഗോകുലം തുടരെ ഗോളുകൾ അടിച്ചുകൂട്ടുകയായിരുന്നു. 57ാം മിനിറ്റിൽ ബ്രൂണോയുടെ ക്രോസിൽ വലകുലുക്കിയാണ് ജോസഫ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. 64ാം മിനിറ്റിൽ തന്നെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോസഫ് ലീഡുയർത്തി. 71ാം മിനിറ്റിൽ ക്യാപ്റ്റെൻറ നാട്ടുകാരനായ ഡിഫൻഡർ ആന്ദ്രേ എറ്റിയെന്നെ ഹെഡർ ഗോളിലൂടെ ഗോകുലത്തിെൻറ ലീഡ് വർധിപ്പിച്ചു.
മലയാളി താരം കെ.പി. രാഹുലിെൻറ ക്രോസിൽനിന്നായിരുന്നു 83ാം മിനിറ്റിൽ ട്രിനിഡാഡ് താരമായ ജോസഫിെൻറ രണ്ടാം ഹാട്രിക് പിറന്ന ഗോൾ. ടൂർണമെൻറിൽ ഇതുവരെയും ഗോൾ വഴങ്ങാതിരുന്ന ഗോകുലത്തിന് തിരിച്ചടിയായി 87ാം മിനിറ്റിൽ ആദ്യ ഗോൾ വീണു. ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റോജറാണ് വടക്കുകിഴക്കൻ പ്രതിനിധികളുടെ മാനം കാത്തത്. നേരേത്ത ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ഹാട്രിക് നേടിയ ജോസഫ് ഇന്ത്യൻ എയർഫോഴ്സിനെതിരെ രണ്ടു ഗോളടിച്ചിരുന്നു. മറ്റൊരു മത്സരത്തിൽ ചെന്നൈ സിറ്റി എഫ്.സി ആർമി ഗ്രീനിനെ 2-1ന് തോൽപിച്ചപ്പോൾ ചെന്നൈയിൻ എഫ്.സി ഇന്ത്യൻ എയർഫോഴ്സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മോഹൻ ബഗാനും റിയൽ കശ്മീർ എഫ്.സിയും തമ്മിലാണ് രണ്ടാം സെമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.