ന്യൂഡൽഹി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കിയ സുപ്രീംകോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ ് താരം എസ്. ശ്രീശാന്ത്. അഞ്ച് വർഷത്തിൽ കൂടുതൽ പുതിയ അച്ചടക്ക നടപടി വരാൻ സാധ്യതയില്ല. ഇപ്പോൾ തന്നെ വിലക്ക് ആറു വർഷം പൂർത്തിയായി. ഭാവിയിൽ ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
അനുകൂല വിധിക്കായി ആറു വർഷം കാത്തിരുന്നു. ഇനിയും കാത്തിരിക്കാൻ തയാറാണ്. ക്രിക്കറ്റ് കളിക്കാനായി കഴിഞ്ഞ ആറു മാസമായി പരിശീലനം തുടങ്ങിയിട്ടുണ്ട്.
സെപ്റ്റംബറിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. അനുവാദം വാങ്ങി സ്ക്വോട്ടിഷ് ലീഗിൽ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.