താങ്ക് യൂ നെഹ്റാജീ...

ന്യൂഡൽഹി: നെഹ്റക്കുവേണ്ടിയായിരുന്നു ബുധനാഴ്ച ഡൽഹി ഉണർന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമൊന്നും അക്കൗണ്ടില്ലെങ്കിലും അവിടെയെല്ലാം നെഹ്റ ഹൈ ട്രെൻഡായി. ഗാലറിയും സ്റ്റേഡിയത്തിലേക്കുള്ള വഴികളുമെല്ലാം നെഹ്റാജിയുടെ കട്ടൗട്ടുകളാൽ നിറഞ്ഞു. അത്രമാത്രം പ്രിയപ്പെട്ട താരത്തിന് വീരോചിത യാത്രയയപ്പ് നൽകാൻ ഡൽഹിയൊന്നാകെ ഫിറോസ്ഷാ കോട്ലയിലെത്തിയിരുന്നു. ഇന്ത്യ ബാറ്റിങ്ങിനിറങ്ങുേമ്പാൾ അദ്ദേഹത്തിന് ക്രീസിലെത്താൻ അവസരം ലഭിച്ചില്ല. 

എന്നാൽ, ന്യൂസിലൻഡ് ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒാപണിങ് ബൗൾ ചെയ്യാനെത്തിയത് നെഹ്റ. ആദ്യ ഒാവറിൽ ഒരു ബൗണ്ടറി വഴങ്ങി അഞ്ചു റൺസ് മാത്രം വിട്ടുനൽകി. ശേഷം ബൗണ്ടറി ലൈനിൽ. ഒാരോ തവണ നെഹ്റയുടെ മുഖം ബിഗ്സ്ക്രീനിൽ തെളിയുേമ്പാഴും ഗാലറി അലറി വിളിച്ചു. ഇടക്ക് രണ്ട് ഒാവർ എറിഞ്ഞെങ്കിലും വിക്കറ്റ് വഴിമാറി.

ഏറ്റവും ഒടുവിൽ 20ാം ഒാവറും എറിഞ്ഞെങ്കിലും വിക്കറ്റില്ലാതെ പടിയിറക്കമായി. കളി ഇന്ത്യ ജയിച്ചശേഷം സഹതാരങ്ങൾക്കും എതിർ ടീമിനും ആേശ്ലഷം. ഒടുവിൽ കോഹ്ലിയുടെയും ധവാെൻറയും തോളിലേറി മൈതാനം ചുറ്റി ആരാധകരോട് യാത്രപറച്ചിലും. 18 വർഷം മൈതാനത്തെ ഹരംപിടിപ്പിച്ച കരിയറിന് പര്യവസാനം.

Tags:    
News Summary - Ashish nehra retire from international cricket-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT