മുംബൈ: 2013ലെ ഐ.പി.എൽ വാതുവെപ്പ് വിവാദത്തിൽ വിലക്കുവീണ് പുറത്തായ ശ്രീശാന്ത് വീണ്ടും പന്തെടുക്കാനൊരുങ്ങുേമ്പാൾ സമാന കുറ്റത്തിന് നടപടി നേരിട്ട അങ്കിത് ചവാനും ഇളവ് തേടുന്നു. അടുത്തിടെ സുപ്രീം കോടതി ഇടപെട്ട് ശ്രീശാന്തിന് തിരിച്ചുവരവിന് അവസരമൊരുക്കിയതോടെയാണ് അങ്കിത് ചവാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും മുംബൈ ക്രിക്കറ്റ് അസോസിയേഷനെയും സമീപിച്ചത്.
വാതുവെപ്പ് ആരോപണം അന്വേഷിച്ച ബി.സി.സി.ഐ അച്ചടക്ക സമിതി ശ്രീശാന്തിനും അങ്കിത് ചവാനും അജിത് ചാണ്ടിലക്കും ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഡൽഹി വിചാരണകോടതിയെ സമീപിച്ച താരങ്ങളുടെ വിലക്ക് 2015ൽ കോടതി റദ്ദാക്കി. എന്നിട്ടും ബി.സി.സി.ഐ കനിയാതിരുന്നതോടെ സുപ്രീം കോടതിയിലെത്തിയ ശ്രീശാന്തിന് കഴിഞ്ഞ വർഷം അനുകൂല വിധി വന്നു. വീണ്ടും കളിക്കാൻ അവസരമൊരുക്കുന്നത് പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം.
2020 സീസൺ മുതൽ കളിക്കാമെന്ന് ബി.സി.സി.ഐ അനുമതി നൽകിയതോടെ ശ്രീശാന്ത് വീണ്ടും മൈതാനത്തെത്താനുള്ള തയാറെടുപ്പിലാണ്. ഫിറ്റ്നസ് തെളിയിച്ചാൽ ശ്രീശാന്തിനെ കേരള രഞ്ജി ടീമിൽ ഇറക്കുമെന്ന് പരിശീലകൻ അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൗ സാഹചര്യത്തിലാണ് തെൻറ വിഷയവും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇടംകൈയൻ സ്പിന്നറായ ചവാനും കത്ത് നൽകിയത്. തെൻറ വിഷയത്തിൽ ഇടപെടണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 13 ഐ.പി.എൽ മത്സരങ്ങളിൽ കളിച്ച 34കാരൻ 18 ഫസ്റ്റ് ക്ലാസ് മാച്ചുകളും 20 ലിസ്റ്റ് കളികളും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.