ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ഡയറക്ടറായുള്ള തന്‍െറ 18 മാസക്കാലയളവ് അവിസ്മരണീയമെന്നു രവി ശാസ്ത്രി. ‘ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതും മനസ്സില്‍ താലോലിക്കുന്നതുമായ മാസങ്ങളാണു കടന്നുപോയത്. ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലും ടീം ഡയറക്ടറെന്ന നിലയിലും ജീവിതത്തിലെ മികച്ച 18 മാസങ്ങളായിരുന്നു അത്. ഇക്കാലയളവില്‍ ടീമെന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് കളിക്കാര്‍ക്കുള്ളതാണ്’ -ശാസ്ത്രി പറഞ്ഞു. എന്നാല്‍, കരാര്‍ പുതുക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടി നല്‍കിയില്ല. മുഖ്യപരിശീലക സ്ഥാനത്തേക്കു അപേക്ഷിക്കുമോ എന്ന ചോദ്യത്തിനു താന്‍ ഐ.പി.എല്‍ ഫൈനലിന്‍െറ ഒൗദ്യോഗികാംഗീകാരത്തിനു മാത്രമേ അപേക്ഷിക്കൂ എന്നായിരുന്നു സ്വതസിദ്ധമായ ശൈലിയില്‍ ശാസ്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.