പെരിന്തല്‍മണ്ണ: 246 റണ്‍സ് കൂടി നേടാന്‍ ഒരു പകലും ഒമ്പത് വിക്കറ്റും കൈയിലുണ്ട്. സൂക്ഷ്മതയോടെ കളിച്ചാല്‍ കേരളത്തിന് സീസണിലെ ആദ്യ ജയം സ്വന്തമാക്കി പോയന്‍റ് പട്ടികയില്‍ മുന്നേറാം. ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ 317 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ആതിഥേയര്‍ വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം അല്‍പം നേരത്തേ സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ്. അക്ഷയ് കോടോത്തും (37), രോഹന്‍ പ്രേമുമാണ് (അഞ്ച്) ക്രീസില്‍. വി.എ. ജഗദീഷാണ് (21) പുറത്തായത്.
ഝാര്‍ഖണ്ഡ് ക്യാപ്റ്റന്‍ വരുണ്‍ ആരോണിന്‍െറ തീപാറും പന്തുകളാണ് കേരളത്തിന് ഇന്നത്തെ ഭീഷണി. രണ്ടിന് 47 എന്ന നിലയില്‍ രാവിലെ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഝാര്‍ഖണ്ഡ് ചായക്ക് തൊട്ടുമുമ്പ് 262ന് ഓള്‍ ഒൗട്ടായി. 66 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ എസ്.കെ. മോനിഷിന്‍െറ തകര്‍പ്പന്‍ ബൗളിങ്ങാണ് സന്ദര്‍ശകരുടെ ലീഡ് 316ല്‍ ഒതുക്കിയത്.
ഓപണര്‍ ഇഷാന്‍ കിഷന്‍ (58) അര്‍ധ ശതകം നേടി ടോപ് സ്കോററായി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പൊരുതിനിന്ന കൗശല്‍ സിങ്ങിന്‍െറ (44 നോട്ടൗട്ട്) പ്രകടനം ഝാര്‍ഖണ്ഡിനെ 260 കടത്തി. കേരളത്തിന് വേണ്ടി റൈഫി വിന്‍സന്‍റ് ഗോമസും നിയാസ് നിസാറും രണ്ട് വീതവും രോഹന്‍ ഒരു വിക്കറ്റുമെടുത്തു. രണ്ടാം ഇന്നിങ്സില്‍ വലിയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരള ഓപണര്‍മാര്‍ ഇടവിട്ട് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.