ഹൗറ: പശ്ചിമ ബംഗാളിൽ ക്രിക്കറ്റ് പന്തയവുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഹൗറ ജില്ലയിലെ ദസ്പര ഗ്രാമത്തിലാണ് 12 വയസ്സുള്ള ആൺകുട്ടിയെ പന്തയം വെച്ച 250 രൂപക്കുവേണ്ടി സുഹൃത്തായ 13കാരൻ ഇഷ്ടികകൊണ്ട് തലക്കിടിച്ച് കൊന്നത്. പൊലീസിെൻറ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തശേഷം കുട്ടികൾക്കുള്ള കോടതിയിൽ ഹാജരാക്കി. തുടർന്ന് ഹൗറയിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 11 ദിവസം മുമ്പാണ് െഎ.പി.എൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് ചങ്ങാതിമാർ പന്തയം വെച്ചത്. പന്തയത്തിൽ തോറ്റ 12കാരൻ പണം നൽകാൻ വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമായത്. വാക്കേറ്റത്തെ തുടർന്ന് വ്യാഴാഴ്ച പ്രതി സുഹൃത്തിനെ തലക്ക് ഇഷ്ടികകൊണ്ട് ഇടിച്ചുകൊല്ലുകയായിരുന്നു. കൊലപാതകശേഷം മൃതദേഹം സമീപത്തുള്ള പൂട്ടിക്കിടക്കുന്ന വർക് േഷാപ്പിനുള്ളിലെത്തിച്ച് ഇഷ്ടികകൾ കൊണ്ടും ചപ്പുചവറുകൾകൊണ്ടും മൂടുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുർന്ന് പിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് ശനിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 13കാരൻ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് സാക്ഷിയായ വ്യക്തിയെക്കുറിച്ച് പൊലീസ ് അന്വേഷിച്ചുവരികയാണ്. ഒരാൾ ഒറ്റക്ക് കൊലപാതകം നടത്തുകയും മൃതദേഹം ഒളിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത കുറവാണെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.