തിരുവനന്തപുരം: ജില്ല സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ സി.പി.എം സർവാധിപത്യം. കാ സർകോട് ഒഴികെ 13 ജില്ലയിലും വോട്ടെടുപ്പില്ലാതെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സംസ്ഥാന സ ്പോർട്സ് ഭാരവാഹി സ്ഥാനങ്ങളെല്ലാം സി.പി.എം അനുകൂലികൾ പിടിച്ചെടുത്തു. പാലക്കാട് ജില്ലയിൽ വൈസ് പ്രസിഡൻറായി സി. ഹരിദാസിനെ കൊണ്ടുവരാൻ കഴിഞ്ഞതൊഴിച്ചാൽ കോൺഗ്രസ് അനുകൂലസംഘടനയായ ദേശീയ കായികവേദി ചിത്രത്തിലില്ല.
21ന് നടക്കുന്ന ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവിൽ ദേശീയ കായികവേദിക്ക് പ്രാതിനിധ്യം നൽകാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം ജില്ലയിലും സി.പി.എമ്മുമായി സഹകരിക്കാൻ കോൺഗ്രസ് അനുകൂലികൾ തീരുമാനിച്ചത്. കാസർകോട് സി.പി.എം അനുകൂലികൾക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയവർ 12 വോട്ടിന് തോറ്റു.
ജില്ല പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സംസ്ഥാന പ്രതിനിധി ക്രമത്തിൽ: തിരുവനന്തപുരം- എസ്.എസ്. സുധീർ, എ.എം.കെ. നിസാർ, കരമന ഹരി, കൊല്ലം- എക്സ്. ഏണസ്റ്റ്, ഡോ. കെ. രാമഭദ്രൻ, എൽ. അനിൽ, പത്തനംതിട്ട-കെ. അനിൽകുമാർ, സി.എൻ. രാജേഷ്, ഡോ. ബിപിൻ, ആലപ്പുഴ-പി.ജെ. ജോസഫ്, വി.ജി. വിഷ്ണു, കെ.കെ. പ്രതാപൻ, േകാട്ടയം-അയമനം ബാബു, ഡോ. ബൈജു വർഗീസ് ഗുരുക്കൾ, റോയ് പി. ജോർജ്, ഇടുക്കി-റോമിയോ സെബാസ്റ്റ്യൻ, എം. സുകുമാരൻ, കെ.എൽ. ജോസഫ് , എറണാകുളം-പി.വി. ശ്രീനിജൻ, ഡോ.ജെ. ജേക്കബ്, ജോർജ് തോമസ്, തൃശൂർ-കെ.ആർ. സാംബശിവൻ, ബിന്നി ഇമ്മട്ടി, ഡേവിസ് മൂകൻ, പാലക്കാട്-അഡ്വ. പ്രേംകുമാർ, സി. ഹരിദാസ്, എം. രാമചന്ദ്രൻ, മലപ്പുറം-എ. ശ്രീകുമാർ, വി.പി. അനിൽ, മുഹമ്മദ് ആഷിഖ്, കോഴിേക്കാട്-ഒ. രാജഗോപാൽ, വി. റോയ് ജോൺ, പി.ടി. അഗസ്റ്റിൻ, വയനാട്-എം. മധു, സലിം കടവൻ, കെ. റഫീക്ക്, കണ്ണൂർ-കെ.കെ. പവിത്രൻ, എൻ. ധീരജ് കുമാർ, വി.കെ. സനോജ്, കാസർകോട്-പി. ഹബീബ് റഹ്മാൻ, പി.പി. അശോകൻ, ടി.വി. ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.