ന്യൂഡൽഹി: മലയാളിയായ ഇന്ത്യൻ സ്പ്രിൻറ് ഇതിഹാസം പി.ടി. ഉഷ ഏഷ്യൻ അത്ലറ്റിക്സ് അ സോസിയേഷെൻറ അത്ലറ്റിക്സ് കമീഷനിൽ. വൻകരയിൽ അത്ലറ്റിക്സ് പുരോഗതിക്കാവശ് യമായ മാർഗനിർദേശങ്ങൾ നൽകുകയാണ് സമിതിയുടെ കർത്തവ്യം. ഉസ്ബകിസ്താെൻറ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ആൻഡ്രി അബ്ദുവാലിയേവാണ് (1992- ഹാമർ ത്രോ) ഉഷ ഉൾപ്പെടെ ആറ് അംഗങ്ങളുള്ള സമിതിയുടെ അധ്യക്ഷൻ.
വാങ് യു (ചൈന), ഒാൾഗ റിപകോവ (കസാഖ്സ്താൻ), ലീ ഹുപ് വെയ് (മലേഷ്യ), സാദ് ഷദ്ദാദ് (സൗദി അറേബ്യ) എന്നിവരാണ് മറ്റ് അംഗങ്ങൾ. 1980കളിൽ ഏഷ്യൻ സ്പ്രിൻറ് ട്രാക്കുകളെ പ്രകമ്പനം കൊള്ളിച്ച ‘പയ്യോളി എക്സ്പ്രസ്’ നിരവധി മെഡലുകളാണ് അക്കാലത്ത് വാരിക്കൂട്ടിയത്. 1984ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിെൻറ 400 മീറ്റർ ഹർഡിൽസിൽ ഫൈനലിലായിരുന്നു ഉഷയുടെ ഏറ്റവും അവിസ്മരണീയ പ്രകടനം. ഇൗ ഇനത്തിൽ ഒളിമ്പിക് ഫൈനൽ ബെർത്ത് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ ഉഷക്ക് സെക്കൻഡിെൻറ നൂറിലൊരംശത്തിനാണ് അന്ന് വെങ്കല മെഡൽ നഷ്ടമായത്.
1985ൽ ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും ഒരുവെങ്കലവുമടക്കം മിന്നുന്ന റെക്കോഡും ഉഷ സ്വന്തമാക്കി. അടുത്ത വർഷം സോൾ ഏഷ്യൻ ഗെയിംസിൽ നാല് സ്വർണവും ഒരു വെങ്കലവുമടക്കം അഞ്ചുമെഡലുകളാണ് ഉഷ വാരിക്കൂട്ടിയത്. ഫുട്ബാൾ ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യത മത്സരത്തിൽ വനിത സാന്നിധ്യമായി ദക്ഷിണ കൊറിയയുടെ കിം സെ-ഇന്നിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.