കണ്ണൂർ: ഇടിക്കൂട്ടിൽ ഇടിമിന്നൽപിണർ തീർത്ത കേരളത്തിെൻറ കെ.എ. ഇന്ദ്രജ ദേശീയ സീനിയർ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടറിൽ കടന്നു. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറിയ ആവേശപ്പോരിൽ 75 കി.ഗ്രാം വിഭാഗത്തിൽ റെയിൽേവയുടെ കരുത്തയായ എതിരാളി പൂജയെ ഇടിച്ചിട്ടാണ് (3-2) ജയിച്ചുകയറിയത്. അതേസമയം, 51 കി.ഗ്രാം വിഭാഗത്തിൽ ഉത്തർപ്രദേശിലെ മാൻസി ശർമയോട് 1-4ന് അടിയറവുപറഞ്ഞ ആതിഥേയതാരം അനന്യദാസും 60 കി.ഗ്രാം വിഭാഗത്തിൽ ഒാൾ ഇന്ത്യ പൊലീസിലെ രേഖ ദെവാത്യയയോട് പരാജയം ഏറ്റുവാങ്ങിയ ദിവ്യ ഗണേഷും പ്രീ ക്വാർട്ടറിൽ പുറത്തായി.
കാണികളുടെ ആർപ്പുവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ റിങ്ങിലിറങ്ങിയ ഇന്ദ്രജ പ്രീ ക്വാർട്ടറിലേക്ക് ബൈ ലഭിച്ചെത്തിയ പൂജക്കെതിരെ ഒന്നാന്തരമായി പോരാടി. ദേശീയ വാഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ നേടിയ മെഡൽതിളക്കത്തിെൻറ പിൻബലത്തിൽ ഇന്ദ്രജ, പരിചയസമ്പന്നയായ പൂജക്കെതിരെ ആദ്യ റൗണ്ട് മുതൽ ഇടിച്ചുകയറി. തുടക്കത്തിൽ പകച്ചുപോയ പൂജ രണ്ടാം റൗണ്ടിൽ തിരിച്ചുവരവിന് ശ്രമിെച്ചങ്കിലും അവസാന റൗണ്ടിൽ ഇന്ദ്രജ കൂടുതൽ കരുത്തുകാട്ടുകയായിരുന്നു. ഈ ജയത്തോടെ ഇന്ദ്രജയുടെ മെഡൽപ്രതീക്ഷ വളർന്നു. വെള്ളിയാഴ്ച പഞ്ചാബിെൻറ മനു ബദനെ തോൽപിച്ചാൽ വെങ്കലം ഉറപ്പാകും.
മത്സരം കടുത്തതായിരുന്നുവെന്നും കാണികളുടെ പിന്തുണയും പ്രാർഥനയും തുണച്ചുവെന്നും മത്സരശേഷം ഇന്ദ്രജ ‘മാധ്യമ’ത്തോട് പറഞ്ഞു. ജൂനിയർ ഇൻറർനാഷനൽ 69 കി.ഗ്രാം വിഭാഗത്തിൽ വെള്ളിനേടിയ പൂജ ഭാരം വർധിപ്പിച്ച് 75ൽ മത്സരിക്കുകയായിരുന്നു. കോരുത്തോട് തോമസ് മാസ്റ്ററിെൻറ മകെൻറ കീഴിൽ അത്ലറ്റിക്സ് പരിശീലിച്ചിരുന്ന ഇന്ദ്രജ, ഇന്ത്യൻ ബോക്സിങ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ചന്ദ്രലാൽ ദാമോദരൻ വഴിയാണ് ബോക്സിങ്ങിലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.