കോഴിക്കോട്: ദേശീയ കായികനയത്തിെൻറ കരട് കേന്ദ്രസർക്കാർ ഒമ്പതംഗ സമിതിക്ക് തന്നെ തിരിച്ചയച്ചു. കൂടുതൽ മാറ്റങ്ങൾ വരുത്തിയ കരട്നയം സമിതി കായികമന്ത്രാലയത്തിന് കഴിഞ്ഞദിവസം വീണ്ടും സമർപ്പിച്ചു. സംസ്ഥാന, കേന്ദ്രമന്ത്രിമാർക്ക് കായിക ഫെഡറേഷനുകളുടെ ഭാരവാഹിയാവാനാവില്ലെന്ന നിർണായകമായ തിരുത്തടക്കം വരുത്തിയാണ് സമർപ്പിച്ചത്. കായികവകുപ്പ് ഒഴികെയുള്ള മന്ത്രിമാർക്ക് കായിക സംഘടനകളുടെ ഭാരവാഹിയാകാമെന്നായിരുന്നു ആദ്യം സമർപ്പിച്ച കരട് നയത്തിലെ വ്യവസ്ഥ. സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാരവാഹിയാവാനാവില്ലെന്ന കർശന നിർദേശവും തിരുത്തിയ കരടിലുണ്ട്. നാലുവർഷം വരെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാരവാഹിയാകാമെന്നായിരുന്നു കരട്നിർമാണസമിതി സമർപ്പിച്ച ആദ്യ നിർദേശം.
ഇതും തിരുത്തണമെന്ന് കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഒളിമ്പിക് അസോസിയേഷൻ, വിവിധ കായിക ഫെഡറേഷൻ എന്നിവയുടെ തലപ്പത്ത് വാഴുന്ന മന്ത്രിമാർക്ക് കനത്ത തിരിച്ചടിയാണ് വരാൻ പോകുന്ന നയം. കേന്ദ്ര മന്ത്രാലയംതന്നെ ആവശ്യപ്പെട്ട തിരുത്തായതിനാൽ ഇൗ നിർദേശം തള്ളാനിടയില്ല.വനിത കായികതാരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങളും വീണ്ടും സമർപ്പിച്ച കരട് നയത്തിലുണ്ട്. വനിത കായിക താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണതയെ ശക്തമായി അടിച്ചമർത്തും. പരിശീലന കേന്ദ്രങ്ങളിൽ വനിതതാരങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കും. രാത്രിയിലും പരിശീലിക്കാനുള്ള സൗകര്യമൊരുക്കാനും നിർദേശമുണ്ട്. ആദ്യം സമർപ്പിച്ച കരടിലെ ചില വാക്കുകളിലെ അവ്യക്തതയും ആശയക്കുഴപ്പവും പുതിയ റിപ്പോർട്ടിലുണ്ടാവില്ല. ചില ചട്ടങ്ങൾ നിയമപരമായി വ്യാഖ്യാനിച്ചാൽ എതിർഫലമുണ്ടാകുമെന്ന ഉപദേശത്തെ തുടർന്നാണ് പഴുതുകളില്ലാതെ ഇവ മൂർച്ചകൂട്ടിയത്. ഒമ്പതംഗ സമിതി മൂന്നുവട്ടം യോഗം ചേർന്നാണ് മാറ്റങ്ങൾ വരുത്തിയത്.
രണ്ടുമാസം മുമ്പാണ് സ്േപാർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായി) ഡയറക്ടർ ജനറലും കായികവകുപ്പ് സെക്രട്ടറിയുമായ ഇഞ്ചറ്റി ശ്രീനിവാസെൻറ നേതൃത്വത്തിലുള്ള സമിതി സർക്കാറിന് കരട് കായികനയം സമർപ്പിച്ചത്. കഴിഞ്ഞ പാർലെമൻറ് സമ്മേളനത്തിൽ പുതിയ കായിക നയം അവതരിപ്പിച്ച് പാസാക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇനി വർഷകാല സമ്മേളനത്തിലാവും പാർലമെൻറിൽ അവതരിപ്പിക്കുക. മൂന്നുമാസേത്താളം നിരന്തര ചർച്ചകൾ നടത്തിയാണ് കരട്നയം രൂപവത്കരിച്ചത്. കായിക ഫെഡറേഷനുകളിലെ തമ്മിലടിക്കും തൊഴുത്തിൽ കുത്തിനുമെതിരെയടക്കം കർശന നടപടി ലക്ഷ്യമിടുന്നതാണ് പുതിയ കായികനയം. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ബാഡ്മിൻറൺ ഇതിഹാസം പ്രകാശ് പദുക്കോൺ, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര, ജിംനാസ്റ്റിക്സ് പരിശീലകൻ ബിശേശ്വർ നന്ദി, കായിക മാധ്യമപ്രവർത്തകൻ വിജയ് ലോകപള്ളി, അഭിഭാഷകനായ നന്ദൻ കാമത്ത്, മലയാളി അത്ലറ്റ് അഞ്ജു ബോബി ജോർജ് എന്നിവരാണ് കരട്നയ നിർമാണ സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.