കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ഹാട്രിക് കിരീടം കൊതിെച്ചത്തിയ എറണാക ുളത്തിനെ തറപറ്റിച്ചത് പാലക്കാടിെൻറ ഒാള്റൗണ്ട് മികവ്. ട്രാക്കിലും ഫീല്ഡിലുമെല്ല ാം സ്വര്‍ണത്തിലേക്ക് പാലക്കാടന്‍ കാറ്റ് ആഞ്ഞുവീശി. സ്കൂളുകളില്‍ കോതമംഗലം മാര്ബേസി ലിന് പിന്നില്‍ രണ്ടാമതായ കുമരംപൂത്തുര് കല്ലടി എച്ച്.എസ്.എസിനൊപ്പം ബി.ഇ.എം.എച്ച്.എസ്.എസും സ്വര്‍ണവേട്ടയില്‍ പാലക്കാടിന് കരുത്തായി.
നാലു സ്വര്‍ണം മാത്രമേയുള്ളൂവെങ്കിലും 11 വെള്ളികളാണ് കല്ലടി സ്കൂളിനും ഒപ്പം, പാലക്കാടിനും പോയൻറുകള്‍ വാരിക്കൊടുത്തത്. നാലു പോയൻറിെൻറ വ്യത്യാസത്തിലാണ് ചാമ്പ്യന്‍ സ്കൂള്‍പട്ടം കല്ലടിക്ക് നഷ്ടമായത്. 2012ലും 2016ലും കല്ലടി, പറളി, മുണ്ടൂര്‍ സ്കൂളുകളായിരുന്നു പാലക്കാടിെൻറ കരുത്തെങ്കില്‍ കണ്ണൂരില്‍ കഥമാറി. കായികമേളയില്‍ സ്ഥിരംസാന്നിധ്യമല്ലാത്ത നിരവധി സ്കൂളുകളും പാലക്കാടിെൻറ പോയൻറ് നില ഉയര്‍ത്തി.
ഒളിമ്പിക് അത്ലറ്റിക് ക്ലബിലെ താരങ്ങളുടെ മികവില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസും ഇത്തവണ ശ്രദ്ധേയമായ പ്രകടനം നടത്തി. ആര്.കെ. സൂര്യജിത്ത്, വിശ്വജിത്ത്, എ. രോഹിത്, ജി. താര തുടങ്ങിയ താരങ്ങള്‍ ബി.ഇ.എമ്മിന് മുതല്‍ക്കൂട്ടായി. മെഡല്‍പട്ടികയില്‍ 29 പോയൻറുമായി നാലാം സ്ഥാനമെന്ന നേട്ടവും ഈ സ്കൂളിനുണ്ട്. അഞ്ചു സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമാണ് ബി.ഇ.എം സ്കൂളിെൻറ സമ്പാദ്യം. മുന്‍വര്‍ഷങ്ങളില്‍ മെഡല്‍ക്കൊയ്ത്ത് നടത്താറുണ്ടായിരുന്ന പറളി എച്ച്.എസ്.എസിെൻറ സ്വര്‍ണം ഒന്നിലൊതുങ്ങി. മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് പറളിക്കുള്ളത്. മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ് രണ്ടു സ്വര്‍ണവും ഒരുവെള്ളിയുമടക്കം നിര്‍ണായകമായ 13 പോയൻറുകള്‍ നേടിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.