കണ്ണൂർ: സുവർണ സ്വപ്നങ്ങളിലേക്ക് കേരളത്തിെൻറ കെ.എ. ഇന്ദ്രജക്ക് ഇനി ഒരു ചുവട് കൂടി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ ഇടിക്കൂട്ടിൽ ഇടി മിന്നൽപിണർ തീർക്കുന്ന ഇന്ദ്രജ നാലാമത് ദേശീയ എലൈറ്റ് വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ കടന്നു. ശനിയാഴ്ച നടന്ന സെമിയിൽ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഉത്തർപ്രദേശിെൻറ ഇംറോസ് ഖാനെ ഇടിച്ചിട്ടാണ് ഇന്ദ്രജ അവസാന പോരിനർഹത നേടിയത്.
ഹരിയാനയുടെ ദേശീയ താരം നൂപുറാണ് എതിരാളി. അതേസമയം, റിങ്ങിൽ ഉജ്ജ്വല മികവ് പുറെത്തടുത്തിട്ടും ലൈറ്റ് ൈഫ്ലവെയ്റ്റ് വിഭാഗത്തിൽ ആതിഥേയ താരമായ അഞ്ജു സാബുവിന് അഖിലേന്ത്യ പൊലീസിെൻറ ബീനാദേവിയോട് ജഡ്ജ്മാരുടെ വിവാദതീരുമാനത്തിനൊടുവിൽ തോൽവി വഴങ്ങേണ്ടി വന്നു. ഹെവിവെയ്റ്റ് വിഭാഗത്തിൽ പി.എം. അനശ്വര, ഹരിയാനയുടെ അനുപമയോട് തോറ്റു പുറത്തായി. അഞ്ജുവിനും അനശ്വരക്കും വെങ്കലം ലഭിക്കും.
തുടക്കത്തിലെ പതർച്ചക്ക് ശേഷം മൂന്നാം റൗണ്ടിൽ അതിശക്തമായി തിരിച്ചടിച്ചാണ് ഇന്ദ്രജ ഫൈനൽ ഉറപ്പിച്ചത്. 2017ൽ വെങ്കലം നേടിയ ഇന്ദ്രജ കഴിഞ്ഞ വർഷം ക്വാർട്ടറിൽ നൂപുറിനോടാണ് തോറ്റത്. ചാമ്പ്യൻഷിപ്പിൽ റെയിൽവേയും ഹരിയാനയും കുതിപ്പ് തുടരുകയാണ്.
കൈവിട്ട കളി അഞ്ജുവിനെ കൈവിട്ടു
കണ്ണൂർ: ദേശീയ വനിത എലൈറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിെൻറ സെമിഫൈനൽ പോരാട്ടങ്ങളിൽ കേരളത്തിെൻറ അഞ്ജു സാബുവിന് ജയം കൈവിട്ടത് ജഡ്ജിമാരുടെ കൈവിട്ട കളിയിൽ. രണ്ടാം റിങ്ങിലെ രണ്ടാമത്തെ പോരാട്ടത്തിൽ അഖിലേന്ത്യ പൊലീസിലെ ബീന ദേവിയെ നേരിട്ട അഞ്ജു ആദ്യ റൗണ്ടിെൻറ തുടക്കത്തിലൊഴിച്ച് മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. ഗാലറികളിൽനിന്നുയർന്ന ആരവങ്ങൾക്കിടയിൽ ആവേശത്തോടെ മത്സരിച്ച അഞ്ജു ജയിച്ചുവെന്നുതന്നെയാണ് റിങ്ങിലെ അവസാന മണി മുഴങ്ങുേമ്പാൾ കേരള ക്യാമ്പും കാണികളും ഒരുപോലെ വിശ്വസിച്ചത്.
റഫറിയുടെ തീരുമാനം വരും മുേമ്പ കേരളത്തിെൻറ ആഹ്ലാദവും തുടങ്ങിയിരുന്നു. എന്നാൽ, എല്ലാവരെയും െഞട്ടിപ്പിക്കുന്നതായിരുന്നു ജഡ്ജിമാരുടെ വിധി. ജയം നീല കളറണിഞ്ഞു മത്സരിച്ച പൊലീസുകാരിക്ക്. ബീനക്ക് അനുകൂലമായാണ് മൂന്നു ജഡ്ജിമാർ വിധിയെഴുതിയത്. കോച്ചുമാരും ഒഫീഷ്യലുകളും പ്രതിഷേധിച്ചു. ഒടുവിൽ അപ്പീലിന് ഒടുക്കേണ്ട 5000 രൂപയുമായി ജൂറിയെ സമീപിക്കുന്നിടത്തുവരെ എത്തി കാര്യങ്ങൾ.
സ്വന്തം തട്ടകത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽപോലും നീതി നിഷേധിക്കപ്പെട്ടതായി കേരള ക്യാമ്പിൽ പിറുപിറുപ്പുയർന്നു. എന്നാൽ, അവസാനം അപ്പീൽ വേണ്ടെന്ന വിചിത്രമായ തീരുമാനത്തിലെത്തുകയായിരുന്നു കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.