ബെയ്ജിങ്: ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം വെടിവെച്ചിട്ട അഭി ഷേക് വർമ ഒളിമ്പിക് ബെർത്ത് സ്വന്തമാക്കി. ഇതോെട ലോകകപ്പിലെ ഇന്ത്യയുടെ സുവർണ ന േട്ടം മൂന്നായി. ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യയുടെ അഞ്ചാം ഷൂട്ടറാണ് അഭിഷേക്. 242.7 പോയൻറുമായാണ് അഭിഷേകിെൻറ മികച്ച പ്രകടനം.
റഷ്യയുടെ ആര്‍തെം ചെര്ണോസോവ് (240.4 പോയൻറ്) വെള്ളിയും കൊറിയയുടെ സെങ്വോ ഹാൻ (220.0 പോയൻറ്) വെങ്കലവും നേടി. ഇതേ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവ് കൂടിയാണ് ഇന്ത്യൻ താരം.
നേരേത്ത, മനു ഭാകറും സൗരഭ് ചൗധരിയും ചേര്‍ന്ന സഖ്യം മിക്സഡ് ഡബ്ള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. അഞ്ജും മുദ്ഗില്, ദിവ്യാൻഷ് സിങ് സഖ്യം 10 മീറ്റര്‍ എയര്‍ റൈഫ്ള്‍ വിഭാഗത്തിലും സ്വര്‍ണം നേടി. അഞ്ജും മുദ്ഗിൽ, അപൂർവി ചന്ദേല (വനിതകളുടെ 10 മീ. എയർ റൈഫ്ൾ), സൗരഭ് ചൗധരി (പുരുഷന്മാരുടെ 10 മീ. എയർ പിസ്റ്റൾ), ദിവ്യാൻഷ് സിങ് (10 മീറ്റർ എയർ റൈഫ്ൾ) എന്നിവരാണ് നേരത്തേ ഒളിമ്പിക് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.