പാരാലിമ്പിക്സ്: ഇന്ത്യക്ക് ചരിത്രത്തിലെ മികച്ച നേട്ടം

റിയോ: പരിമിതികളെ ചങ്കുറപ്പുകൊണ്ട് മറികടന്ന് പാരാലിമ്പിക്സ് ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ സംഘം റിയോയില്‍നിന്ന് യാത്രതിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ (19 പേര്‍) ഇന്ത്യ സ്വന്തമാക്കിയത് രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവും.
മെഡലുകളെല്ലാം അത്ലറ്റിക്സിലായിരുന്നു. പുരുഷന്മാരുടെ ഹൈജംപില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝജാരിയയുമാണ് മഞ്ഞപ്പതക്കമണിഞ്ഞത്. ഷോട്ട്പുട്ടില്‍ ദീപ മാലിക് വെള്ളിയും ഹൈജംപില്‍ വരുണ്‍ സിങ് ഭാട്ടി വെങ്കലവും നേടി രാജ്യത്തിന്‍െറ അഭിമാനമായി. പുരുഷന്മാരുടെ ക്ളബ്ത്രോയില്‍ അമിത് കുമാറും ജാവലിനില്‍ സന്ദീപും പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷയും നാലാം സ്ഥാനത്തത്തെിയതും നേട്ടമായി.
തമിഴ്നാട്ടുകാരന്‍ പയ്യന്‍ തങ്കവേലുവിന്‍െറ തങ്കത്തിളക്കമായിരുന്നു ഇന്ത്യക്ക് റിയോയിലെ ആദ്യ സമ്മാനം. 1.89 മീറ്റര്‍ താണ്ടിയാണ് ഈ സേലം സ്വദേശി സ്വര്‍ണത്തിലത്തെിയത്. 1.86 മീറ്ററായിരുന്നു വരുണ്‍ സിങ് ചാടിയത്.  
ദീപ മാലിക് 4.61 മീറ്റര്‍ ദൂരത്തേക്ക് വീല്‍ചെയറിലിരുന്ന് എറിഞ്ഞ ഷോട്ട് ചരിത്രമാവുകയായിരുന്നു. പാരാലിമ്പിക്സില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ ആദ്യ വനിതയും ഏറ്റവും പ്രായം കൂടിയ അത്ലറ്റുമെന്ന ബഹുമതിയാണ് ഹരിയാനക്കാരിയായ ദീപ സ്വന്തമാക്കിയത്.
സ്വന്തം ലോകറെക്കോഡ് തിരുത്തിയ ദേവേന്ദ്ര ഝജാരിയ ജാവലിനില്‍ രണ്ടാം പാരാലിമ്പിക്സ് സ്വര്‍ണമാണ് നേടിയത്. 2004ലായിരുന്നു ആദ്യ സ്വര്‍ണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT