ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടുന്ന മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ അൽ അമീൻ

അത്ലറ്റിക്സിൽ പാലക്കാട് മുന്നിൽ; ഓവറോൾ പട്ടികയിൽ തിരുവനന്തപുരത്തിന്‍റെ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടമുറപ്പിച്ച തിരുവനന്തപുരം മുന്നേറ്റം തുടരുന്നു. അത്ലറ്റിക്സിൽ പാലക്കാടും കുതിപ്പ് തുടരുകയാണ്. 166 സ്വർണവും 122 വെള്ളിയും 139 വെങ്കലവുമടക്കം 1482 പോയന്‍റുമായാണ് ആതിഥേയർ ഒന്നാം സ്ഥാനത്തുള്ളത്. 76 സ്വർണവും 38വെള്ളിയും 79 വെങ്കലവുമടക്കം 696 പോയന്‍റുള്ള തൃശൂർ രണ്ടാമതുണ്ട്. 609 പോയന്‍റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. നീന്തലിൽ തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടം ചൂടി.

അത്ലറ്റിക്സിൽ 16 സ്വർണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 134 പോയന്‍റുമായാണ് പാലക്കാടിന്‍റെ ഓട്ടം. 10 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 106 പോയന്‍റുള്ള മലപ്പുറമാണ്  രണ്ടാമത്. എട്ട് വീതം സ്വർണവും വെള്ളിയും മൂന്ന് വെങ്കലവുമായി 70 പോയന്‍റുള്ള കോഴിക്കോടാണ് മൂന്നാമത്. മികച്ച സ്കൂളുകളിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസാണ് മുന്നിൽ (37 പോയന്‍റ്). മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് (34 പോയന്‍റ്) രണ്ടാം സ്ഥാനത്തുണ്ട്.

ശനിയാഴ്ച അഞ്ച് റെക്കോഡുകളാണ് ട്രാക്കിൽ പിറന്നത്. സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോ മീറ്റർ നടത്തത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസി ലെ മുഹമ്മദ് സുൽത്താൻ പുതിയ സമയം കുറിച്ച്. 200 മീറ്ററിൽ ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയർ ആൺകുട്ടികളുടെയും സബ് ജൂനിയർ പെൺകുട്ടികളുടെയും 200 മീറ്ററിലും റെക്കോഡ് പിറന്നു. നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി ട്രിപ്പിൾ സ്വർണമണിഞ്ഞു. ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ അതുൽ ടി.എമ്മും കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സിലെ ദേവനന്ദയും ഇരട്ട സുവർണ നേട്ടത്തിലെത്തി. 

Tags:    
News Summary - Palakkad ahead in athletics in kerala school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.