ബാലൺ ഡിഓറുമായി ഉസ്മാൻ ഡെംബെലെ ഖത്തറിൽ

ദോഹ: ഫ്രഞ്ച് ക്ലബായ പി.എസ്.ജിയെ യുവേഫ ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് ലീഗ് കപ്പിലും കിരീടമണിയിച്ച പ്രകടനവുമായി ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡിഓർ സ്വന്തമാക്കിയ ഒസ്മാനെ ഡെംബലെ ഖത്തറിൽ. വെള്ളിയാഴ്ച വൈകീട്ട് അൽ ദുഹൈൽ സ്പോർട്സ് ക്ലബിലെത്തിയ ഡെംബലയെ അൽ ദുഹൈൽ സ്പോർട്സ് ക്ലബിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് വൈസ് ചെയർമാൻ ഖലീഫ ഖമീസ് അൽ സുലൈത്തി, ജനറൽ മാനേജർ ഫൈസൽ അലി അൽ ശുഐബി, ഭരണസമിതി അംഗങ്ങൾ, ടീമിലെ കളിക്കാരായ ബസ്സാം അൽ റാവി, ബെഞ്ചമിൻ ബൗറിഗോഡ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

അൽ ദുഹൈൽ സ്പോർട്സ് ക്ലബ് ഒരുക്കിയ സ്വീകരണത്തിനിടെ ഉസ്മാൻ ഡെംബെലെ 



യുവതാരങ്ങൾ നൽകിയ സ്വീകരണത്തിനിടെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഗോൾഡൻ ബാൾ അവാർഡ് ഡെംബലെ പ്രദർശിപ്പിച്ചു. അൽ ദുഹൈൽ ക്ലബിലെ യുവ കളിക്കാർക്കൊപ്പം അനുഭവങ്ങൾ പങ്കുവെച്ച ഡെംബെലെ, അവരോടൊപ്പം ഫോട്ടോ എടുക്കുകയും അവരുടെ ജഴ്സികളിൽ ഒപ്പിടുകയും ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കെവെച്ചാണ് അദ്ദേഹം മടങ്ങിയത്.

Tags:    
News Summary - Ousmane Dembele in Qatar with the Ballon d'Or

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.