എം. ശ്രീശങ്കർ (സ്വർണം, ലോങ് ജംപ്), 

ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക് മീറ്റ് സമാപിച്ചു; ശ്രീശങ്കറിന് സ്വർണം, കേരളം നാലാമത്

ചെന്നൈ: ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനം കേരളത്തിനായി സ്വർണം നേടി അന്താരാഷ്ട്ര താരം എം. ശ്രീശങ്കർ. പുരുഷ ലോങ് ജംപിൽ 8.06 മീറ്റർ ചാടിയാണ് ശ്രീ ചാമ്പ്യനായത്. കർണാടകയുടെ എസ്. ലോകേഷ് (7.71 മീ.) വെള്ളിയും തമിഴ്നാടിന്റെ ആർ. സ്വാമിനാഥൻ (7.70 മീ.) വെങ്കലവും കരസ്ഥമാക്കി.

കേരളത്തിനായി കെ.എ. അനാമിക ഹെപ്റ്റാത്തലണിൽ സ്വർണവും റീബ അന്ന ജോർജ് വനിത 10,000 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടി. മീറ്റ് സമാപിച്ചപ്പോൾ തമിഴ്നാടും (195) ഹരിയാനയും (121) ഉത്തർപ്രദേശും (100) പോയന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. അഞ്ച് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി 85 പോയന്റുമായി കേരളം നാലാമതാണ്. 

Tags:    
News Summary - Inter-State Athletic Meet concludes; Sreeshankar wins gold, Kerala finishes fourth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.