ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ-ഇന്തോനേഷ്യ മത്സരത്തിൽ നിന്ന്

ഏഷ്യ കപ്പ് ഹോക്കിയിൽ 16-0 ജയത്തോടെ ഇന്ത്യക്ക് നോക്കൗട്ട് പ്രവേശനം

ജകാർത്ത: ഏഷ്യ കപ്പ് ഹോക്കിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിക്കാതെ പുറത്തേക്കുള്ള വഴിയിലായ ഇന്ത്യ അതിശയകരമാം വിധം സൂപ്പർ ഫോറിൽ പ്രവേശിച്ചു. ജപ്പാനോട് പാകിസ്താൻ തോൽക്കുക‍യും ഇന്തോനേഷ്യയെ 15-0ത്തിനെങ്കിലും പരാജയപ്പെടുത്തുകയെങ്കിലും ചെയ്താലേ നിലവിലെ ജേതാക്കൾക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ.

ജപ്പാൻ 3-2ന് പാകിസ്താനെ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യ 16-0ത്തിന് ഇന്തോനേഷ്യയെ തകർത്തെറിയുകയായിരുന്നു. മൂന്നു മത്സരങ്ങളും ജയിച്ച് ജപ്പാൻ നോക്കൗട്ട് റൗണ്ടിൽ കടന്നു. രണ്ടാം സ്ഥാനക്കാർക്കും പ്രവേശനമുണ്ടാ‍യിരുന്നു.

ഇന്ത്യക്കും പാകിസ്താനും ലഭിച്ചത് നാല് വീതം പോയന്റാണ്. വൻ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ സൂപ്പർ ഫോറിലെത്തി‍യത്. ദിപ്സൻ ടിർക്കി അഞ്ചും സുദേവ് ബെലിമഗ്ഗ മൂന്നും എസ്.വി. സുനിലും പവൻ രാജ്ഭറും കാർത്തി ശെൽവവും രണ്ട് വീതവും ഉത്തം സിങ്ങും നീലം സഞ്ജീപ് സെസും ഓരോ ഗോളും നേടി.

Tags:    
News Summary - asia cup hockey India thrash Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.