ഫിൻലൻഡിനെതിരെ ഗോൾ നേടിയ വെയിൽസ് താരം ഡാനിയൽ ജെയിംസ് സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നു

യൂറോ േപ്ലഓഫ് ഫൈനലിൽ വെയിൽസ് -പോളണ്ട്

ലണ്ടൻ: യൂറോ 2024ൽ ഇടമുറപ്പിക്കാൻ ഒരു ചുവട് അരികെ വെയിൽസും പോളണ്ടും. ഇരുവരും മുഖാമുഖം വരുന്ന േപ്ലഓഫ് ഫൈനലിൽ ജയിക്കുന്നവർ ജൂണിൽ ആരംഭിക്കുന്ന യൂറോ കപ്പിൽ മത്സരിക്കും.

വെയിൽസ് ഒന്നിനെതിരെ നാലു ഗോളിന് ഫിൻലൻഡിനെയാണ് നിർണായക മത്സരത്തിൽ തകർത്തുവിട്ടത്. ഇതിഹാസ താരം ഗാരെത് ബെയ്ൽ ഇല്ലാതിരുന്നിട്ടും മിന്നും ഫോം പുറത്തെടുത്ത ടീം മൂന്നാം മിനിറ്റിൽ തുടങ്ങി 86ാം മിനിറ്റിലാണ് ഗോളടിമേളം അവസാനിപ്പിച്ചത്. ബ്രൂക്സ്, വില്യംസ്, ജോൺസൺ, ജെയിംസ് എന്നിവർ ടീമിനായി വല കുലുക്കിയപ്പോൾ ഫിൻലൻഡിനായി പുക്കിയാണ് ആശ്വാസ ഗോൾ കുറിച്ചത്.

ലോക റാങ്കിങ്ങിൽ 30ഉം 31ഉം റാങ്കിങ്ങിലുള്ള ടീമുകൾ തമ്മിലെ ഫൈനലിൽ ലെവൻഡോവ്സ്കി ഉൾപ്പെട്ട മികച്ച ലൈനപ്പാകും പോളണ്ടിന് മുൻതൂക്കം.

Tags:    
News Summary - Wales-Poland in Euro playoff final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.