ബാഴ്സലോണ: ബാഴ്സലോണ വിടുകയാണെന്നു പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ലയണൽ മെസ്സിയുടെ കൂടുമാറ്റത്തിലെ അനിശ്ചിതത്വം മാറുന്നില്ല. അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന ക്ലബ് മാനേജ്മെൻറ് സൂപ്പർ താരത്തെ കരാർ അവസാനിക്കുംമുമ്പ് എങ്ങോട്ടും വിടില്ലെന്നും വ്യക്തമാക്കുന്നു. റിലീസ് േക്ലാസ് നിലനിൽക്കെ ഇക്കാര്യത്തിൽ ഒത്തുതീർപ്പില്ലെന്ന് മാനേജ്മെൻറ് സ്ഥിരീകരിച്ചതായി വാർത്ത ഏജൻസി എ.പി റിപ്പോർട്ട് ചെയ്തു.
സീസൺ അവസാനിച്ചതോടെ ക്ലബ് വിടാൻ അനുമതിയുണ്ടെന്ന വ്യവസഥ നിലനിൽക്കുന്നുവെന്ന് മെസ്സി പറയുേമ്പാൾ, ഇതിെൻറ കാലാവധി ജൂൺ 10ന് അവസാനിച്ചെന്നാണ് ബാഴ്സലോണയുടെ നിലപാട്. ഇൗ നിബന്ധനയുടെ പേരിലാണ് ക്ലബും താരവും തമ്മിൽ തർക്കം നിലനിൽക്കുന്നത്.
മെസ്സിയുടെ സംഘവും ക്ലബ് മാനേജ്മെൻറുമായി ഇതുസംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. മെസ്സിയെ കരാർ അവസാനിക്കാതെ വിടില്ലെന്നാണ് ക്ലബ് തീരുമാനം. റിലീസ് േക്ലാസ് ആയി 70 കോടി യൂറോയാണ് (6150 കോടി രൂപ) നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.