ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ്
സീസൺ പുരോഗമിക്കുന്നതിനിടെ കോവിഡ് പോസിറ്റിവാകുന്ന കളിക്കാരുടെയും എണ്ണം കൂടുന്നു. മൂന്നാം റൗണ്ട് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സെപ്റ്റംബർ 21നും 27നുമിടയിൽ 1595 പേർക്ക് നടത്തിയ പരിശോധനയിലാണ് പത്തുപേർ പോസിറ്റിവായത്. ഇവർ 10 ദിവസം സെൽഫ് െഎസൊലേഷനിൽ കഴിഞ്ഞ് നെഗറ്റിവായശേഷം മാത്രമാവും ടീമിനൊപ്പം ചേരുക.
ഇതാദ്യമായാണ് ഇത്രയും പേർക്ക് ഒന്നിച്ച് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്ച വെസ്റ്റ്ഹാം കോച്ച് ഡേവിഡ് മോയസ്, കളിക്കാരായ ഇസ ഡിയോപ്, ജോഷ് കുളൻ എന്നിവർ പോസിറ്റിവായിരുന്നു.
ജിനോവയിൽ 14 പേർക്ക് പോസിറ്റിവ്
ഇറ്റാലിയൻ സീരി 'എ' ക്ലബ് ജിനോവയുടെ 14 താരങ്ങൾക്ക് കോവിഡ്. ഞായറാഴ്ച നാപോളിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് കളിക്കാർ പോസിറ്റിവായ വാർത്ത പുറത്തുവന്നത്. ഗോൾകീപ്പർ മാറ്റിയ പെറിൻ, മധ്യനിര താരം ലാസെ ഷോണി എന്നിവർക്ക് നേരേത്ത കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണ് 12 കളിക്കാർകൂടി പോസിറ്റിവായത്. ഇതോടെ, അടുത്തയാഴ്ചത്തെ കളി മുടങ്ങുമെന്ന് ഉറപ്പായി. ഞായറാഴ്ചത്തെ എതിരാളികളായിരുന്ന നാേപാളി താരങ്ങൾക്കും കോവിഡ് പരിശോധന നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.